സര്‍വ്വകലാശാല സെനറ്റ് യോഗം; 5 അംഗങ്ങളെ തടഞ്ഞ് എസ്എഫ്ഐ ;യുഡിഎഫ് പ്രതിനിധികളെ കയറ്റിവിട്ടു

മലപ്പുറം: കാലിക്കറ്റ് സര്‍വ്വകലാശാല സെനറ്റ് യോഗത്തിനെത്തിയ 5 അംഗങ്ങളെ തടഞ്ഞ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍. ബിജെപി അനുകൂലികളാണെന്ന് ആരോപിച്ചാണ് ഇവരെ തടഞ്ഞത്. ഇവരെ ഗേറ്റിനകത്തേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കയറ്റി വിട്ടില്ല. അതേസമയം, യോഗത്തിനെത്തിയ യുഡിഎഫ് പ്രതിനിധികളായ സെനറ്റ് മെമ്പര്‍മാരെ കടത്തി വിടുകയും ചെയ്തു. കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് ഹാളിന് പുറത്ത് ഇപ്പോള്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സംഘടിക്കുകയാണ്.

സെലക്ട് ഹാളിന്റെ കവാടത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കുത്തിയിരിക്കുന്ന് പ്രതിഷേധിക്കാനുള്ള സാധ്യതയാണ് നിലവില്‍ കാണുന്നത്. തടഞ്ഞ അംഗങ്ങള്‍ അകത്തേക്ക് കയറാനുള്ള ശ്രമങ്ങളാണ് നടത്തി വരുന്നത്.

ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത 9 സംഘപരിവാര്‍ അംഗങ്ങളെ തടയുമെന്ന് എസ്എഫ്‌ഐ പറഞ്ഞു. ഇവരെ സെനറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ല. കേരളത്തിലെ പൊതുജനങ്ങളുടെ വികാരം എസ് എഫ് ഐ ഏറ്റെടുക്കുകയാണ്. ഇത് വരെയും ഒരു സംഘപരിവാര്‍ അനുകൂലിയും കേരളത്തിലെ സര്‍വകലാശാലയിലെ സെനറ്റില്‍ എത്തിയിട്ടില്ല. അതുകൊണ്ടാണ് ഗവര്‍ണറെ ഉപയോഗിച്ച് ഇവരെ കയറ്റുന്നതെന്നും എസ് എഫ് ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി ഇ അഫ്‌സല്‍ പ്രതികരിച്ചു.

Top