കിഫ്ബി വഴിയുള്ള കടമെടുപ്പ് സര്‍ക്കാരിന്റെ ബാധ്യത കൂട്ടുന്നുവെന്ന് സിഏജി റിപ്പോര്‍ട്ട്

തിരുവനന്തപുരം: കിഫ്ബിക്കെതിരെ സി എ ജി റിപ്പോര്‍ട്ട്.കിഫ്ബി വഴിയുള്ള കടമെടുപ്പ് സര്‍ക്കാരിന്റെ ബാധ്യത കൂട്ടുന്നു.കിഫ്ബി വായ്പ സര്‍ക്കാരിന് ബാധ്യത അല്ലെന്ന വാദം തള്ളുന്ന റിപ്പോര്‍ട്ട് നിയമസഭയില്‍ വച്ചു.കിഫ്ബിക്കു സ്വന്തമായി വരുമാനം ഇല്ല.ബജറ്റ് വഴിയുള്ള വരുമാനത്തില്‍ നിന്ന് കിഫ്ബി കടം തീര്‍ക്കുന്നതിനാല്‍ ഒഴിഞ്ഞു മാറാന്‍ ആകില്ല.പെര്‍ഷന്‍ കമ്പനിയുടെ 11206.49 കോടി കുടിശ്ശികയും സര്‍ക്കാരിന്റെ അധിക ബാധ്യതയാണ്.ബജറ്റിന് പുറത്തെ കടം വാങ്ങല്‍ വെളിപ്പെടുത്താതെ സര്‍ക്കാര്‍ ഉത്തരവാദിത്വങ്ങളില്‍ വെള്ളം ചേര്‍ത്തു.സാമ്പത്തിക സ്രോതസിനെ നിയമസഭയുടെ നിയന്ത്രണത്തിന് അതീതമാക്കിയെന്നും സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നു.

പതിച്ചു നല്‍കിയ ഭൂമി വാണിജ്യ ആവശ്യങ്ങള്‍ക്ക് പോലും ഉപയോഗിച്ചു.പാട്ടക്കരാറും, പാട്ടത്തുകയും സമയോചിതമായി വര്‍ദ്ധിപ്പിക്കാത്തത് സര്‍ക്കാരിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കി .പാട്ട ഭൂമിയുടെ അനധികൃത വില്പന തടയാന്‍ നടപടി എടുത്തില്ല.പാട്ട തുക നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണമെന്ന നിര്‍ദ്ദേശം നടപ്പാക്കിയില്ല .തലസ്ഥാനത്തെ രണ്ട് ക്ലബ്ബുകള്‍ക്ക് പാട്ടതുക ഒഴിവാക്കിയത് 29 കോടി രൂപയുടെ നഷ്ടമുണ്ടാക്കി എന്നും സി ആന്റ് എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നു.സംസ്ഥാനത്തു കടം കുമിഞ്ഞു കൂടുകയാണ്.റവന്യു വരുമാനം 19.49% കൂടി പക്ഷെ റവന്യു ചെലവും കൂടി റവന്യു വരുമാനത്തിന്റെ 19.98% ഉം പലിശ അടക്കാന്‍ വിനിയോഗിക്കുന്നു.ഭൂമി പതിച്ചു നല്‍കലില്‍ ഗുരുതര ക്രമക്കേടുകള്‍ നടന്നു.അനര്‍ഹര്‍ക്ക് ഭൂമിപതിച്ചു നല്‍കി; വിപണി വില ഈടാക്കിയില്ല.

Top