റെയില്‍വേ സ്‌റ്റേഷനുകള്‍ 99 വര്‍ഷം പാട്ടത്തിന്

RAILWAY

ന്യൂഡല്‍ഹി: രാജ്യത്തെ റെയില്‍വേ സ്‌റ്റേഷനുകള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള വിപുലമായ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭായോഗം അനുമതി നല്‍കി. 99 വര്‍ഷംവരെ സ്‌റ്റേഷനുകള്‍ പാട്ടത്തിനു നല്‍കും.തദ്ദേശസ്ഥാപനങ്ങള്‍, വികസന അതോറിറ്റികള്‍ എന്നിവയുമായി കൂടിയാലോചന നടത്തിയാണ് സ്‌റ്റേഷനുകള്‍ പാട്ടത്തിനു കൈമാറുക.നവീകരണത്തിനും അടിസ്ഥാനസൗകര്യ വികസനത്തിനും വേണ്ടിയാണ് സ്വകാര്യവല്‍ക്കരണമെന്ന് സര്‍ക്കാര്‍ പറഞ്ഞു.

ഇന്ത്യന്‍ റെയില്‍വേ സ്‌റ്റേഷന്‍സ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡ് എന്ന നോഡല്‍ ഏജന്‍സിയാണ് സ്വകാര്യവല്‍ക്കരണ നടപടി നിയന്ത്രിക്കുക. ലേലനടപടി സുഗമമാക്കും. സ്‌റ്റേഷനുകള്‍ 45 വര്‍ഷത്തെ പാട്ടത്തിനു നല്‍കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. റാബി വിളകളുടെ മിനിമം താങ്ങുവില വര്‍ധിപ്പിക്കാനും മന്ത്രിസഭയോഗം തീരുമാനിച്ചു.

Top