ചന്ദ്രശേഖര ആസാദ്…നിങ്ങളെപോലുളളവരാണ് ഞങ്ങളേ നയിക്കേണ്ടത്:എം.എ.നിഷാദ്

പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ രാജ്യമെമ്പാടും പ്രതിഷേധം ആളിക്കത്തുകയാണ്. സാമൂഹ്യ-സാംസ്‌കാരിക- രാഷ്ട്രീയ- ചലച്ചിത്രരംഗത്തുള്ളവരും നിയമത്തിനെതിരെ പ്രതിഷേധവുമായി രംഗത്ത് വരുന്നുണ്ട്. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് സംവിധായകന്‍ എം.എ. നിഷാദ്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഈ രാജ്യം മുമ്പെങ്ങും ഇല്ലാത്ത വിധം,ആരാചകത്തിലേക്ക് നീങ്ങുന്നു,പലയിടത്തും അപ്രഖ്യാപിത അടിയന്തരാവസ്ഥക്ക് സമാനമായ അന്തരീക്ഷവും…സമാധാനമായി പ്രതിഷേധിക്കുന്നവരെ തെരുവില്‍ അടിച്ചമര്‍ത്തുന്ന ഭരണകൂട ഭീകരത, നാം കാണുന്നു..എതിര്‍ ശബ്ദങ്ങളെ നിശ്ശബ്ദരാക്കാന്‍,ഭയപ്പെടുത്തീ,ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന അധികാര വര്‍ഗ്ഗം….
മാധ്യമങ്ങളെ,വരുതിയില്‍ വരുത്താന്‍ നടത്തുന്ന കുല്‍സിത ശ്രമങ്ങള്‍…എല്ലാം ഇ വി എം തട്ടിപ്പിലൂടെ (ആരോപണങ്ങളും,മഹാഭൂരിപക്ഷം വിശ്വസിക്കുന്നതും) അധികാരത്തിലെത്തിയ സംഘപരിവാര്‍ കൂട്ടങ്ങളുടെ ഹുങ്കിന്റ്‌റെ മകുടോദാഹരണങ്ങളാണെന്നാണ് എം.എ നിഷാദ് ഫെയ്‌സ് ബുക്കിലൂടെ പറയുന്നത്.

ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം ഇങ്ങനെ

കുറച്ചേറെ പറയാനുണ്ട്…
ഇപ്പോൾ പറഞ്ഞില്ലെങ്കിൽ ,പിന്നെയെപ്പോൾ പ്രിയരേ…
ഈ മുഖ പുസ്തക സൗഹൃദ കൂട്ടത്തിൽ,വ്യത്യസ്ത മത വിഭാഗത്തിലും,വിവിധ രാഷ്ട്രീയത്തിലും വിശ്വസിക്കുന്നവരുണ്ട്…എന്റ്റെ ശരികൾ ചിലപ്പോൾ മറ്റുളളവർക്ക് തെറ്റുകളാകാം..തിരിച്ചും…അങ്ങനെ തന്നെ…
ശരികളിലും,തെറ്റുകളിലും യോജിച്ചും അല്ലാതെയും,ആരോഗ്യപരമായ സംവാദങ്ങളിലൂടേയും നാം മുന്നോട്ട് പോയിരുന്നു,നാളിത് വരെ…എന്നാൽ,പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കണമോ എന്ന വിഷയം ചർച്ച ചെയ്ത് തുടങ്ങിയത് മുതൽ,ചിലരുടെ ഭാഗത്ത് നിന്നും പ്രകടമായ മാറ്റങ്ങൾ,നമ്മുക്ക് കാണാൻ സാധിക്കും…
അത്തരക്കാർക്ക് എന്നും ഒറ്റുകാരുടെ,മുഖമാണ്..ശബ്ദമാണ്…ചരിത്രം അവരെ തിരിച്ചറിയാൻ സഹായിച്ചിട്ടുമുണ്ട്…
ഈ രാജ്യം മുമ്പെങ്ങും ഇല്ലാത്ത വിധം,ആരാചകത്തിലേക്ക് നീങ്ങുന്നു,പലയിടത്തും അപ്രഖ്യാപിത അടിയന്തരാവസ്ഥക്ക് സമാനമായ അന്തരീക്ഷവും…സമാധാനമായി പ്രതിഷേധിക്കുന്നവരെ തെരുവിൽ അടിച്ചമർത്തുന്ന ഭരണകൂട ഭീകരത,നാം കാണുന്നു..എതിർ ശബ്ദങ്ങളെ നിശ്ശബ്ദരാക്കാൻ,ഭയപ്പെടുത്തീ,ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന അധികാര വർഗ്ഗം….
മാധ്യമങ്ങളെ,വരുതിയിൽ വരുത്താൻ നടത്തുന്ന കുൽസിത ശ്രമങ്ങൾ…എല്ലാം ഇ വി എം തട്ടിപ്പിലൂടെ (ആരോപണങ്ങളും,മഹാഭൂരിപക്ഷം വിശ്വസിക്കുന്ധതും) അധികാരത്തിലെത്തിയ സംഘപരിവാർ കൂട്ടങ്ങളുടെ ഹുങ്കിന്റ്റെ മകുടോദാഹരണങ്ങളാണ്…
ഫാസിസ്റ്റുകൾ എന്നും ഭീരുക്കളാണ്…ചരിത്രം പഠിപ്പിച്ചതും അത് തന്നെ…ഗുജറാത്ത്കാരായ രണ്ട് ഗോസായികൾ നടത്തുന്ന ഭീകരവാഴ്ച്ചയേ പിന്തുണക്കുന്നവരിൽ, നിഷ്പക്ഷരെന്നും, വിദ്യാസമ്പന്നരെന്നും,ഊറ്റം കൊളളുന്ന നമ്മുടെ നാട്ടിലുളള ചിലരുമുണ്ടെന്നറിയുമ്പോളാണ്, അതിന്റ്റെ തീവ്രതയും,ഭീകരതയും നാം മനസ്സിലാക്കേണ്ടത്…
ചാനൽ ചർച്ചയിൽ വന്നിരുന്നു വിഡ്ഡിത്തം വിളമ്പുന്നവരുടെ മാനസ്സികാവസ്ഥയില.ക്ക്,ചിലർ ചുരുങ്ങുന്ധത് കാണുമ്പോൾ അവരോട് പുച്ഛത്തേക്കാളേറെ,സഹതാപമാണ് തോന്നുന്നത്…ഗൾഫ് നാടുകളിലിരുന്നു,ഈ സംഘി കൂട്ടങ്ങളുടെ ചെയ്തികൾക്ക് ഓശാന പാടുന്നവരും,വർഗ്ഗീയ മനസ്സുമായി ,രാജ്യത്തെ ഏറ്റവും വലിയ പ്രതിഷേധത്തെ,പുച്ഛിക്കുന്നവരും ഈ കുട്ടത്തിലുണ്ട് എന്നുളളത് ഒരു അദ്ഭുതമേ അല്ല കാരണം,നാളിത് വരെ അവർ കാത്തിരുന്നത് ഇത്തരം വർഗ്ഗീയ വാദികളുടെ ഭരണം തന്നെ…മാളത്തിൽ നിന്നും,ഈ വിഷ ജന്തുക്കൾ,തല നീട്ടി പുറത്തിറങ്ങീയതും,ഈ സംഘീ കാലത്തിന്റ്റെ പ്രത്യേകതയാണ്…
നോട്ട് നിരോധനത്തേ തുടർന്ന്,കളള പണക്കാരെല്ലാം പിടിയിലാവുമെന്ന് അവർ വിശ്വസിച്ചു..മുഖ പുസ്തകത്തിൽ അവർ വീറോടെ,അധ്യായങ്ങൾ രചിച്ചു.വീര ശൂര പരാക്രമിയായ നരേന്ദ്രന്റ്റെ അവദാനങ്ങൾ പാടി നടന്നു…അവസാനം എന്തായി എന്ന് ചോദിക്കരുത്…കാരണം കഥയിൽ ചോദ്യം പാടില്ല..
വിലകയറ്റവും,കർഷക ആത്മഹത്യവും പെരുകി…ഈ മൗനീബാവകൾ മൗനം പാലിച്ചു…
ബാബറി മസ്ജിദ് പൊളിച്ചപ്പോൾ അവർ തുളളിച്ചാടി…അവരുടെ നരേന്ദ്രനേ അവർ പുകഴ്ത്തി…അബുദാബിയിൽ ക്ഷേത്രം നിർമ്മിക്കാൻ ഷെയ്ക്ക് തീരുമാനിച്ചപ്പോൾ,അതിനെ പ്രകീർത്തിച്ച് കൊണ്ട് ഇത്തരം നപുംസകങ്ങൾ മുഖപുസ്തകത്തിൽ കുറിച്ചു…മതസൗഹാർദ്ദവും,മതേതരത്വവും എന്ന രണ്ട് വാക്കുകൾ അവരുടെ വിരൽ തുമ്പിൽ എത്തി…ഇംഗ്ളീഷിൽ selected words എന്ന് പറയും…ഇത്തരം ,വിഷങ്ങൾ തന്നെയാണ് ഈ നാടിന്റ്റെ ശാപം…
നരേന്ദ്രൻ സൃഷ്ടിച്ച തൊഴിലവസരങ്ങളിൽ വന്ന് തൊഴിലെടുക്കാനും, നോട്ട് നിരോധനം മൂലം സമ്പത്തിക നേട്ടം കൈവരിച്ച (സംഘികളുടെ ഭാഷയിൽ) നമ്മുടെ രാജ്യത്ത് വന്ന് മുതൽ മുടക്കാനുമൊന്നും ഈ വർഗ്ഗത്തോട് പറയരുതേ…കാരണം അവർ ദേശ സ്നേഹികളാണ്…
മാലിന്യങ്ങൾ എപ്പോഴും മാലിന്യങ്ങൾ തന്നെയാണ്…നാം അതെടുത്ത് മടിയിൽ വെക്കാറില്ല…വലിച്ചെറിയുകയോ,കുഴിച്ച് മൂടുകയോ ആണ് ചെയ്യാറ്…അത് പോലെ ഈ സമൂഹത്തിലെ ഏറ്റവും വലിയ മാലിന്യങ്ങളായ ഇത്തരം വർഗ്ഗീയ കോമരങ്ങളെ ഈ നാട്ടിൽ നിന്നും വലിച്ചെറിയുക തന്നെ ചെയ്യണം…
നമ്മൾ,ഹിന്ദുക്കളും,മുസ്ളീംങ്ങളും,ക്രിസ്ത്യാനികളും,സിഖുകാരുമെല്ലാം സഹോദര്യത്തോടേയും,സന്തോഷത്തോടേയും ഇവിടെ കഴിയണമെങ്ങ്കിൽ,ഈ ഭീരുക്കളെ ,ഈ രാജ്യദ്രോഹികളെ അകറ്റി നിർത്തുക തന്നെ ചെയ്യണം…
മുസ്ളീമിന്റ്റെ രാജ്യസ്നേഹത്തേ പറ്റി ചോദ്യങ്ങളെറിയുന്ന സംഘികളോട്,ഇൻഡ്യാഗേറ്റിലെ രക്ത സാക്ഷി മണ്ഠപത്തിലെഴുതിരിക്കുന്ന പേരുകളൊന്ന് വായിക്കണമെന്നപേക്ഷിക്കുന്നു..സായിപ്പിനെതിരെ സാതന്ത്ര്യസമരത്തിൽ ഒരു കല്ല് പോലും വലിച്ചെറിഞ്ഞിട്ടില്ലാത്ത,വെളളക്കാരന്റ്റെ കാല് നക്കിയ ചരിത്രമുളളവനൊന്നും,രാജ്യസ്നേഹം പഠിപ്പിക്കാൻ വരേണ്ട..
മാധ്യമങ്ങളോടൊരു അപേക്ഷ…ഞങ്ങളുടെ,സ്വീകരണമംറിയിലെ ടി വി യിൽ ഇവന്റ്റെയൊക്കെ,വിഡ്ഡിത്തം വിളമ്പുന്ന,വർഗ്ഗീയ വിഷം ചീറ്റുന്ന,മുഖം പ്രദർശ്ശിപ്പിക്കാതിരിക്കുക…
ഇന്നലെ ഡൽഹിയിലെ ജുമാ മസ്ജിദിന്റ്റെ പടിക്കൽ നിന്ന്,ഇൻഢ്യയുടെ വിശുദ്ധ ഗ്രന്ഥമായ ഭരണഘടന ഉയർത്തിപ്പിടിച്ചകൊണ്ട് ഒരാൾ വിളിച്ച മുദ്രാവാക്യമുണ്ടല്ലോ അതാണ് ഈ രാജ്യത്തിന്റ്റെ പ്രതീക്ഷ…
ചന്ദ്രശേഖര ആസാദ്…നിങ്ങളേപോലുളളവരാണ് ഞങ്ങളേ നയിക്കേണ്ടത്…
നാം ഒന്നാണ്…നമ്മുടെ രാജ്യവും…
ലാൽ സലാം…നീൽ സലാം..!!

 

https://www.facebook.com/manishadofficial/posts/2229541600479038

Top