ബിജെപിയുടെ ഹീനമായ പദ്ധതികളുടെ തെളിവാണ് സിഎഎ ; കമല്‍ഹാസന്‍

ചെന്നൈ: കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വനിയമ ഭേദഗതി നിയമത്തില്‍ നിലപാട് അറിയിച്ച് തെന്നിന്ത്യന്‍ സൂപ്പര്‍താരം കമല്‍ഹാസന്റെ പാര്‍ട്ടിയായ ‘മക്കള്‍ നീതി മയ്യം’. എങ്ങും രാജ്യവ്യാപകമായി സിഎഎ വിരുദ്ധ പ്രക്ഷോഭം നടക്കുകയാണ്. ബിജെപിയുടെ ഹീനമായ പദ്ധതികളുടെ തെളിവാണ് സിഎഎയെന്ന് കമല്‍ഹാസന്‍ പ്രതികരിച്ചു. മതത്തിന്റെയും ഭാഷയുടെയും പേരില്‍ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മറുപടി ലഭിക്കുമെന്നും പാര്‍ട്ടി വക്താവെന്ന നിലയില്‍ കമല്‍ഹാസന്‍ പറഞ്ഞു.

നേരത്തെ വിജയും സിഎഎക്കെതിരായി തങ്ങളുടെ പാര്‍ട്ടിയുടെ നയം വ്യക്തമാക്കിയിരുന്നു. ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് വിജയ് തന്റെ പാര്‍ട്ടിയായ ‘തമിഴക വെട്രി കഴകം’ പ്രഖ്യാപിച്ചത്. ഇതിന് ശേഷം വരുന്ന ആദ്യ രാഷ്ട്രീയ പ്രതികരണമാണ് സിഎഎയ്‌ക്കെതിരായത് എന്നതും ശ്രദ്ധേയമാണ്.

അതേസമയം തമിഴ്‌നാട്ടില്‍ ഡിഎംകെയ്ക്ക് ഒപ്പം ചേര്‍ന്ന് ബിജെപിക്ക് എതിരായി പ്രവര്‍ത്തിക്കാനാണ് കമല്‍ഹാസന്റെ ‘മക്കള്‍ നീതി മയ്യം’ തീരുമാനം. ഡിഎംകെയുടെ താരപ്രചാരകനായി എല്ലാ മണ്ഡലങ്ങളിലുമെത്തുമെന്നും കമല്‍ഹാസന്‍ അറിയിച്ചിരുന്നു. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് കമല്‍ഹാസന്‍ കാത്തിരിക്കുന്നത്.

Top