പൗരത്വ നിയമം; സോണിയ ഗാന്ധി വിളിച്ചുചേര്‍ത്ത യോഗം ഇന്ന് ഡല്‍ഹിയില്‍

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരപരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ച പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇന്ന് ഡല്‍ഹിയില്‍ നടക്കും. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന്
മണിക്ക് പാര്‍ലമെന്റിലാണ് യോഗം നടക്കുക. ആദ്യം സോണിയ ഗാന്ധിയുടെ വസതിയിലാണ് യോഗം നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് മാറ്റുകയായിരുന്നു.

യോഗത്തില്‍ പങ്കെടുക്കില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വ്യക്തമാക്കിയിരുന്നു. ആംആദ്മി, ബിഎസ്പി തുടങ്ങിയ പാര്‍ട്ടികളും യോഗം ബഹിഷ്‌ക്കരിച്ചേക്കുമെന്ന് സൂചനയുണ്ട്. പ്രതിഷേധത്തിന്റെ രാഷ്ടീയ ലാഭം കോണ്‍ഗ്രിന് മാത്രമായേക്കുമെന്ന വിലയിരുത്തലിലാണ് നിസ്സഹകരണമെന്നാണ് സൂചന. സംയുക്ത പ്രക്ഷോഭത്തിനില്ലെന്ന് ആദ്യം അറിയിച്ചത് മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസാണ്. പിന്നീട് ബിഎസ്പിയും ആം ആദ്മി പാര്‍ട്ടിയും രംഗത്തെത്തുകയായിരുന്നു.

ഇടത് പാര്‍ട്ടികളുടെയും കോണ്‍ഗ്രസിന്റെയും ഇരട്ട നിലപാട് ഒരുകാരണവശാലും പ്രോത്സാഹിപ്പിക്കാന്‍ പറ്റില്ലെന്ന് കഴിഞ്ഞ ദിവസം മമത ബാനര്‍ജി നിയമസഭയില്‍ മമത ബാനര്‍ജി വ്യക്തമാക്കിയിരുന്നു. ‘ജനുവരി 13ന് ഡല്‍ഹിയില്‍ സോണിയാ ഗാന്ധി വിളിച്ച യോഗം ബഹിഷ്‌കരിക്കാന്‍ ഞാന്‍ തീരുമാനിച്ചു. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ഇടത്-കോണ്‍ഗ്രസ് പാര്‍ട്ടികള്‍ അഴിച്ചുവിട്ട അക്രമം ഒരിക്കലും പിന്തുണയ്ക്കാന്‍ സാധിക്കില്ലെന്നുമായിരുന്നു മമത പറഞ്ഞത്.

സോണിയ ഗാന്ധി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പ്രതിപക്ഷത്തെ പ്രധാന നേതാക്കളെല്ലാം എത്തുമെന്നായിരുന്നു കോണ്‍ഗ്രസ് അറിയിച്ചത്. ഡിഎംകെയും ഇടതുപാര്‍ട്ടികളുമടക്കം യോഗത്തില്‍ പങ്കെടുക്കുമെണ് പൗരത്വ നിയമഭേദഗതിക്കെതിരേ രാജ്യത്ത് നടക്കുന്ന പ്രക്ഷോഭം സജീവമാക്കാനാണ് കോണ്‍ഗ്രസ് പ്രതിപക്ഷത്തിന്റെ സംയുക്ത യോഗം വിളിക്കുന്നത്.

Top