ന്യൂഡൽഹി: രാജ്യത്തെ ചില്ലറ വിലക്കയറ്റം കുതിക്കുന്നു. നവംബറിൽ ചില്ലറ വിലകൾ 5.54 ശതമാനമായാണ് ഉയർന്നത്. അതേസമയം ഭക്ഷ്യവില 10.01 ശതമാനവുമായി ഉയരുകയും ചെയ്തു.
കഴിഞ്ഞ വർഷം ചില്ലറ വിലക്കയറ്റം 2.3 ശതമാനവും ഭക്ഷ്യവിലകൾ 2.61 ശതമാനം കുറയുകയും ചെയ്തിരുന്നു. ഇപ്പോൾ ഉണ്ടായ വിലക്കയറ്റം മൂന്ന് വർഷത്തിനിടയിൽ ഏറ്റവും ഉയർന്ന നിരക്കാണെന്നാണ് റിപ്പോർട്ട്.
പച്ചക്കറിയുടെ വില 36 ശതമാനവും പയറുവർഗങ്ങളുടെ വില 10 ശതമാനവുമാണ് വർധിച്ചത്. അതോടൊപ്പം മാംസവില 9.4 ശതമാനമായി കൂടുകയും ചെയ്തു. ഗ്രാമീണ മേഖലയിൽ പച്ചക്കറി വില 30 ശതമാനം കൂടിയപ്പോൾ നഗരമേഖലയിൽ 49 ശതമാനം ആണ് കൂടിയിട്ടുള്ളത്.