ന്യൂഡൽഹി: നെല്ല്, സോയ എന്നിവയുടെ ഉൽപാദനം കുറയുമെന്ന് റിപ്പോർട്ട്. കാലവർഷത്തിന്റെ രണ്ടാംപകുതിയിലെ പ്രളയം ആണ് ഇതിന് കാരണം. സ്വകാര്യ കാലാവസ്ഥാനിരീക്ഷണ ഏജൻസി സ്കൈമെറ്റാണ് ഈ കാര്യം പുറത്തുവിട്ടത്.
പരുത്തി ഒഴികെയുള്ള ഖാരിഫ് വിളകളുടെയെല്ലാം ഉൽപാദനം നാലര ശതമാനം മുതൽ 12 ശതമാനം വരെ കുറവാകുമെന്നും ഏജൻസി വ്യക്തമാക്കി.
അരിയുടെ ഉൽപാദനം ഒൻപത് കോടി ടൺ ആയി കുറയുമെന്നും റിപ്പോർട്ടിൽ പറയുന്നു. സോയയുടേത് 1.215 കോടി ടൺ ആകും. പയറുവർഗങ്ങളുടെ ഉൽപാദനം നാലര ശതമാനം കുറഞ്ഞ് 82 ലക്ഷം ടൺ ആകുമെന്നാണ് കണക്ക്.