പിഞ്ചു ബാലനോടും കനിവ് കാട്ടാതെ ബസ് ജീവനക്കാര്‍. . .

മലപ്പുറം: സമയം ഇരുട്ടിയതിനാല്‍ വീട്ടുപടിക്കല്‍ ബസ് നിര്‍ത്തണമെന്ന് കേണുപറഞ്ഞിട്ടും പിഞ്ചു ബാലന്റെ വാക്കിന് ബസ് ജീവനക്കാര്‍ ചെവി കൊടുത്തില്ലെന്ന് പരാതി.

ഒടുവില്‍ കിലോമീറ്ററുകള്‍ക്ക് അകലെയാണ് കുട്ടിയെ ഇറക്കിയത്. ദിവസങ്ങള്‍ക്കു മുമ്പ് കുട്ടിയെ സഹോദരനോടൊപ്പം സ്‌റ്റോപ്പില്‍ ഇറക്കാത്ത ബസ് ജീവനക്കാരനെ നല്ല നടപ്പിന് വിട്ട നടപടിക്കു ശേഷമാണ് വീണ്ടും സമാന സംഭവം ഉണ്ടായിരിക്കുന്നത്. മലപ്പുറം എരമംഗലത്താണ് സംഭവം നടന്നത്.

എം.ടി. ഷരീഫിന്റെ മകന്‍ മൂന്നാംക്ലാസ് വിദ്യാര്‍ഥി ജാമിലിനോടാണ് ബസ് ജീവനക്കാര്‍ ദയവ് കാണിക്കാതിരുന്നത്. നേരം ഇരുട്ടിയതിനെ തുടര്‍ന്ന് പെരുമ്പടപ്പ് നാക്കോലയിലെ വീടിനു മുന്നില്‍ ഇറക്കണമെന്ന് കുട്ടി പറഞ്ഞെങ്കിലും രണ്ട് കിലോമീറ്റര്‍ മുമ്പുള്ള എരമംഗലത്താണ് കുട്ടിയെ ഇറക്കിയത്.

കാലില്‍ മുറിവുള്ള ജാമില്‍ രണ്ട് കിലോമീറ്ററോളം നടന്ന് വീട്ടിലെത്തുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് രക്ഷിതാവ് സ്‌കൂള്‍ അധികൃതര്‍ക്ക് പരാതി നല്‍കി.

Top