മധ്യപ്രദേശില്‍ ബസ് കനാലിലേക്ക് മറിഞ്ഞു;37 മരണം

ഭോപ്പാല്‍: മധ്യപ്രദേശിലെ സീധി ജില്ലയില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 37 പേര്‍ മരിച്ചു. സീധിയില്‍ നിന്നും സത്‌നയിലേക്ക് യാത്രക്കാരുമായി പോവുകയായിരുന്ന ബസ് രാംപുരില്‍വെച്ച് നിയന്ത്രണം വിട്ട് കനാലിലേക്ക് വീഴുകയായിരുന്നു.57ഓളം യാത്രക്കാര്‍ ബസിലുണ്ടായിരുന്നെന്നാണ് വിവരം. രാവിലെ ഏഴരയോടെയായിരുന്നു അപകടമുണ്ടായത്.

നിലവില്‍ 37 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി പൊലീസ് കമ്മീഷണര്‍ രാജേഷ് ജെയിന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. മരിച്ചവരില്‍ 16 സ്ത്രീകളും 20 പുരുഷന്മാരും ഒരു കുട്ടിയും ഉള്‍പ്പെട്ടിടുണ്ട്.അതേസമയം ഏഴുപേര്‍ കനാലിന്റെ തീരത്തേക്ക് നീന്തിക്കയറിയതായും റിപ്പോര്‍ട്ടുണ്ട്‌.. ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

ബസ് പൂര്‍ണമായും കനാലില്‍ മുങ്ങിയതായി ദൃക്‌സാക്ഷികള്‍ പറയുന്നു. സംസ്ഥാന ദുരന്ത പ്രതികരണ സേനയും നീന്തല്‍ വിദഗ്ധരും സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കനാലില്‍ ജലനിരപ്പ് ഉയര്‍ന്നിരിക്കുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം നേരിടുന്നുണ്ട്. ട്രാഫിക് തടസം ഒഴിവാക്കാന് കുറുക്കു വഴിക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക്‌ അമ്പതിനായിരം രൂപയും വീതം നല്‍കാന്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചു.

 

 

Top