ബൾഗേറിയൻ മാധ്യമ പ്രവർത്തകയെ ലൈംഗീകമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി

viktoria

പാരിസ്: ബൾഗേറിയൻ മാധ്യമ പ്രവർത്തകയായിരുന്ന വിക്ടോറിയ മറിനോവയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. റൂസ് നഗരത്തിലാണ് വിക്ടോറിയയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

യൂറോപ്പിനെ ആകെ പിടിച്ചു കുലുക്കിയ ഈ ക്രൂര കൃത്യം ശനിയാഴ്ചയാണ് അരങ്ങേറിയത്. കൊലയ്ക്ക് പിന്നിലെ ലക്‌ഷ്യം എന്താണ് എന്നത് വ്യക്തമല്ല എന്നാണ് ബൾഗേറിയൻ അധികൃതർ പറയുന്നത്. എന്നാൽ ഈ വർഷം ഇത് മൂന്നാം തവണയാണ് യൂറോപ്പിൽ മാധ്യമ പ്രവർത്തകർ കൊല്ലപ്പെടുന്നത്. വിക്ടോറിയ ഒരു പ്രധാന മാധ്യമത്തിലെ ടോക്ക് ഷോയുടെ അവതാരകയായിരുന്നു. വിക്ടോറിയയുടെ കൊലയ്ക്ക് പിന്നിലെ ലക്ഷ്യവും, ഇതും അവരുടെ ജോലിയുമായി ഉള്ള ബന്ധവും ഒക്കെ അന്വേഷിക്കണം എന്ന ആവശ്യം ഉയർന്നിട്ടുണ്ട്.

“സത്യവും അഴിമതിയുമായി ഉള്ള പോരാട്ടത്തിൽ വീണ്ടും ഒരു ധൈര്യവതിയായ മാധ്യമ പ്രവർത്തക കൊല്ലപ്പെട്ടിരിക്കുന്നു,” യുറോപ്പിയൻ കമ്മീഷന്റെ വൈസ് പ്രസിഡന്റ് ആയ ഫ്രാൻസ് ടിമ്മർമാൻ പറഞ്ഞു. എന്നാൽ വിക്ടോറിയയുടെ കൊലപാതകവുമായി അവരുടെ ജോലിക്കുള്ള ബന്ധം വ്യക്തമാക്കുന്ന ഒരു തെളിവ് പോലും ലഭിച്ചിട്ടില്ല എന്നാണ് പോലീസ് അധികൃതർ പറയുന്നത്. വിക്ടോറിയ ഒരു ടെലിവിഷൻ അവതാരക മാത്രമായിരുന്നു. അവർക്ക് ഇൻവെസ്റ്റിഗേഷൻ സ്വഭാവമുള്ള ജോലികൾ ഒന്നും തന്നെ നൽകിയിരുന്നില്ല താനും. എന്നാൽ പീഡനവും തുടർന്നുള്ള കൊലപാതകവും വലിയ നിഗൂഢതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. കോല നടന്ന റൂസ് നഗരത്തിലേക്ക് ഏറ്റവും പ്രഗത്ഭരായ ക്രിമിനോളജിസ്റ്റുകളെ അയച്ചിട്ടുണ്ടന്നും, ഏറെ സൂക്ഷ്മതയോടെ വേണം ഈ കാര്യം കൈകാര്യം ചെയ്യേണ്ടത് എന്നും, ഇതിൽ ധൃതി കാട്ടരുതെന്നും ബൾഗേറിയയുടെ പ്രധാന മന്ത്രി ബോയ്‌ക്കോ ബോറിസോവ് അഭിപ്രായപ്പെട്ടു. ഈ വർഷത്തിൽ നടക്കുന്ന മൂന്നാമത്തെ കോല ആയതിനാൽ തന്നെ ഏറെ ഗൗരവത്തോടെ ഈ കാര്യങ്ങൾ കൈകാര്യം ചെയ്യണമെന്നുള്ള ആവശ്യം ശക്തമാകുന്നുണ്ട്.

Top