ബൾഗേറിയയിൽ ബസ് അപകടത്തിൽ കുട്ടികളുൾപ്പെടെ 46 പേർ മരിച്ചു. പ്രാദേശിക സമയം രണ്ട് മണിയോടെ ബോസ്നകിലാണ് അപകടമുണ്ടായത്. തുർക്കിയിലെ ഇസ്താംബുളിൽ നിന്നും അവധി ആഘോഷം കഴിഞ്ഞ് മാസിഡോണിയയിലേക്ക് പോകുകയായിരുന്ന യാത്രക്കാരാണ് അപകടത്തിൽപ്പെട്ടത്.
റോഡരികിലെ കൈവരിയിലോ മതിലിലോ ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ഇടിയെത്തുടർന്ന് ബസ് തീപിടിച്ച് കത്തിനശിച്ചു. ഏഴുപേർക്ക് പരുക്കേറ്റു. പലരുടേയും ശരീരം കത്തിക്കരിഞ്ഞുപോയെന്ന് ബൾഗേറിയൻ മന്ത്രി ബോയ്കോ റഷ്കോവ് അറിയിച്ചു.