വഌദിമിര്‍ പുടിന്‍ യൂറോപ്പിനാകെ ഭീഷണിയാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി

വഌദിമിര്‍ പുടിന്‍ യൂറോപ്പിനാകെ ഭീഷണിയാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. യു. എന്‍ രക്ഷാ കൗണ്‍സില്‍ അടിയന്തരമായി വിളിച്ചു ചേര്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വഌദ്മിര്‍ സെലന്‍സ്‌കിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.

അതേസമയം യുെ്രെകനില്‍ റഷ്യയുടെ ബോംബാക്രമണവും ഷെല്ലാക്രമണവും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. തുടക്കം മുതലേ ആണവനിലയങ്ങളും സുരക്ഷാ നിലയങ്ങലും ലക്ഷ്യം വെച്ചാണ് റഷ്യയുടെ ആക്രമണം. ചെര്‍ണീവില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 33 പേരാണ് കൊല്ലപ്പെട്ടത്. സുമിയിലും ആക്രമണം രൂക്ഷമാണ്. എന്നാല്‍ കിയവിനെ ലക്ഷ്യമാക്കിയിലുള്ള ക്രൂസ് മിസൈല്‍ തകര്‍ത്തെന്നാണ് യുക്രൈന്‍ പറയുന്നത്.

യുക്രൈന്‍ തലസ്ഥാനമായ കിയവിലും പ്രധാനനഗരമായ ഖാര്‍ഖീവിലും റഷ്യ വ്യോമാക്രമണങ്ങള്‍ തുടരുകയാണ്. കിയവിനെ ലക്ഷ്യം വെച്ചുള്ള ക്രൂസ് മിസൈല്‍ തകര്‍ത്തെന്ന് യുക്രൈന്‍ സൈന്യം അവകാശപ്പെട്ടു. യുക്രൈനിലെ കേഴ്‌സണ്‍ നഗരം പിടിച്ചെടുത്തതോടെ ഡേസയും ഡോണ്‍ബാസും ലക്ഷ്യം വെച്ചാണ് റഷ്യന്‍ നീക്കം. ഒഡേസയില്‍ കൂടുതല്‍ റഷ്യന്‍ സേനയെ എത്തിച്ചു.

Top