പൊലീസിന്റെ നിര്‍ബന്ധം മൂലമാണ് ആതിര അച്ഛനൊപ്പം പോയത് : ബ്രിജേഷ്

crime

അരീക്കോട്: പൊലീസിന്റെ നിര്‍ബന്ധം മൂലമാണ് കൊല്ലപ്പെട്ട ആതിര അച്ഛനൊപ്പം പോയതെന്ന് പ്രതിശ്രുത വരന്‍ ബ്രിജേഷ്. ബ്രിജേഷിനെ വിവാഹം കഴിക്കുന്നതിനെ ആതിരയുടെ അച്ഛനായ രാജന്‍ ശക്തമായി എതിര്‍ത്തിരുന്നു. തുടര്‍ന്ന് ഇരു കുടുംബങ്ങളും പൊലീസില്‍ പരാതി നല്‍കിയതിന് ശേഷം സ്റ്റേഷനില്‍ വെച്ച് നടത്തിയ ചര്‍ച്ചയില്‍ രാജന്‍ വിവാഹത്തിന് സമ്മതിച്ചു. ഇതിന് ശേഷം പൊലീസിന്റെ കൂടി നിര്‍ബന്ധത്തെ തുടര്‍ന്നാണ് ആതിര അച്ഛനൊപ്പം സ്വന്തം വീട്ടിലേക്ക് പോയതെന്നും ബ്രിജേഷ് പറഞ്ഞു.

കിഴുപറമ്പ് പഞ്ചായത്തിലെ പത്തനാപുരം പൂവത്തിക്കണ്ടിയില്‍ പാലത്തിങ്ങല്‍ രാജന്റെ മകള്‍ ആതിര(22)യാണ് വ്യാഴാഴ്ച വൈകുന്നേരം കൊല്ലപ്പെട്ടത്. മകള്‍ താഴ്ന്ന ജാതിക്കാരനെ വിവാഹം ചെയ്യുന്നതിന്റെ പേരില്‍ രാജന്‍ മകളെ കുത്തുകയായിരുന്നു. ദുരഭിമാനക്കൊലയാണിതെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.

ഇന്ന് രാവിലെ അരീക്കോട് പുത്തലം സാളിഗ്രാമക്ഷേത്രത്തില്‍ ആതിരയുടെയും ബ്രിജേഷിന്റെയും വിവാഹം നടത്താന്‍ നിശ്ചയിച്ചതായിരുന്നു.

Top