നാലര ലക്ഷം ചിലവാക്കി ഇടുക്കിയിൽ നിന്ന് വയനാട്ടിലേക്ക് നവവധുവിന്റെ ഹെലികോപ്റ്റർ യാത്ര

ഇടുക്കി : ഇടുക്കിയിൽ നിന്ന് വയനാട്ടിലേക്ക് ഹെലികോപ്റ്ററിൽ പറന്ന് നവവധു. വണ്ടൻമേട് ചേറ്റുക്കുഴി ബേബിയുടെ മകൾ മരിയയാണ് വിവാഹത്തിനായി ഹെലികോപ്റ്റർ ബുക്ക് ചെയ്ത് വയനാട്ടിലെത്തിയത്. 14 മണിക്കൂറോളം വരുന്ന യാത്ര ഒഴിവാക്കാനാണ് നാലര ലക്ഷം രൂപയോളം ചിലവഴിച്ച് ഹെലികോപ്റ്റർ വാടകയ്‌ക്കെടുത്തത്.

കോവിഡ് പശ്ചാത്തലത്തിൽ മരിയയും ആടിക്കൊല്ലി സ്വദേശി വൈശാഖും തമ്മിലുളള വിവാഹത്തിന് വയനാട്ടിലെത്താൻ വേണ്ടിയാണ് നാലര ലക്ഷം രൂപയോളം ചിലവഴിച്ച് ഹെലികോപ്റ്റർ വാടകയ്‌ക്കെടുത്തത്. രാവിലെ 9 മണിയോടെ ഇടുക്കിയിൽ നിന്ന് പുറപ്പെട്ട് 10.20 ആകുമ്പോഴേക്കും വധു വയനാട്ടിലെത്തി. മരിയയും വൈശാഖും തമ്മിലുള്ള വിവാഹം മെയ് മാസത്തിൽ നടത്താനാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ കോവിഡ് വ്യാപനത്തെ തുടർന്ന് നീണ്ടുപോകുകയായിരുന്നു. വിവാഹ ശേഷം ഹെലികോപ്റ്ററിൽ തന്നെ കുടുംബം ഇടുക്കിയിലേക്ക് മടങ്ങി.

Top