യുക്രെയിനിലെ ഒരു മദ്യനിര്‍മാണശാല മദ്യത്തിന് പകരമായി ബോംബുകള്‍ നിര്‍മിച്ച് ശത്രുക്കളെ തുരത്താനൊരുങ്ങുന്നു

കീവ്: റഷ്യ ആക്രമണം കടുപ്പിക്കുന്നതിനിടെ ഏതുവിധേനയും രാജ്യത്തെ സംരക്ഷിക്കാനൊരുങ്ങി യുക്രെയിന്‍ ജനത. മുന്‍ പ്രസിഡന്റും മേയറും പാര്‍ലമെന്റ് അംഗവുമടക്കം തോക്കേന്തി യുദ്ധത്തിനിറങ്ങുമ്പോള്‍ യുക്രെയിനിലെ ഒരു മദ്യനിര്‍മാണശാല മദ്യത്തിന് പകരമായി ബോംബുകള്‍ നിര്‍മിച്ച് ശത്രുക്കളെ തുരത്താനൊരുങ്ങുന്നു.

യുക്രെയിനിലെ പോളണ്ട് അതിര്‍ത്തിയ്ക്ക് സമീപമുള്ള ലിവിവിലെ പ്രാവ്ഡ എന്ന മദ്യനിര്‍മാണശാലയാണ് റഷ്യന്‍ സേനയില്‍ നിന്ന് തങ്ങളുടെ രാജ്യത്തെ രക്ഷിക്കാന്‍ മൊളൊടൊവ് കോക്ടെയില്‍ എന്ന ബോംബ് നിര്‍മിക്കുന്നത്. മൊളൊടൊവ് കോക്ടെയില്‍ എന്നത് അസംസ്‌കൃത ഉത്പന്നങ്ങള്‍ കൊണ്ട് നിര്‍മിക്കുന്ന സ്‌ഫോടക വസ്തുവാണ്.

സാധാരണയായി കുപ്പിയില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ചാണ് ഇത് നിര്‍മിക്കുന്നത്. പെട്രോള്‍, ആല്‍ക്കഹോള്‍, നാപാം തുടങ്ങിയ സ്‌ഫോടനശേഷിയുള്ള വസ്തുക്കളാണ് കുപ്പിയില്‍ നിറയ്ക്കുന്നത്. കലാപകാരികളും കുറ്റവാളികളുമാണ് ഇത് സാധാരണയായി ഉപയോഗിക്കാറുള്ളത്. പ്രാവ്ഡ മദ്യനിര്‍മാണശാല മൊളൊടൊവ് കോക്ടെയില്‍ നിര്‍മിക്കുന്നതിനായുള്ള ധനശേഖരണവും നടത്തുന്നുണ്ട്.

Top