breaking phone trapping case highcourt rejected accused bail

കൊച്ചി: ഫോണ്‍ സംഭാഷണ വിവാദക്കേസില്‍ ഒന്നും രണ്ടും പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം നിഷേധിച്ചു.

ചാനല്‍ സിഇഒ അജിത് കുമാറിനും സീനിയര്‍ റിപ്പോര്‍ട്ടര്‍ ജയചന്ദ്രനുമാണ് ഹൈക്കോടതി ജാമ്യം നിഷേധിച്ചത്.

വാര്‍ത്താവതാരകരുള്‍പ്പെടെ മറ്റു ഏഴുപേര്‍ക്കു ജാമ്യം അനുവദിച്ചു.

റെക്കോര്‍ഡ് ചെയ്ത സംഭാഷണത്തിന്റെ അസ്സല്‍ ലഭിക്കാത്തതിനാലാണ് ഒന്നും രണ്ടും പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ചത്.

സംഭാഷണം എഡിറ്റ് ചെയ്തു സംപ്രേഷണം ചെയ്തത് ദുരുദ്ദേശത്തോടെയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

ലാപ്‌ടോപ്പും പെന്‍ഡ്രൈവും മോഷണം പോയെന്ന വാദം അവിശ്വസനീയമാണെന്നും ഹൈക്കോടതി അറിയിച്ചു.

സംഭവത്തില്‍ ഒന്‍പതു പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. സംഭവം അന്വേഷിക്കാന്‍ നിയോഗിച്ച പ്രത്യേക സംഘമാണു ജാമ്യമില്ലാത്ത വകുപ്പുകള്‍ ചുമത്തി രണ്ടു കേസുകളെടുത്തത്.

ഐടി ആക്ടിലെ വകുപ്പുകള്‍ക്കു പുറമെ ഗൂഢാലോചനാ കുറ്റവും എഫ്‌ഐആറില്‍ ചേര്‍ത്തിട്ടുണ്ട്.

Top