breaking natioanl film award

ന്യൂഡല്‍ഹി: ദേശീയ ചലചിത്ര അവാര്‍ഡില്‍ മലയാളി സാനിധ്യം. മികച്ച നടിയായി മിന്നാമിനുങ്ങിലെ അഭിനയത്തിന് സുരഭിയെ തിരഞ്ഞെടുത്തു.

മറ്റു പുരസ്‌കാരങ്ങള്‍

മികച്ച നടന്‍ അക്ഷയ് കുമാര്‍ (റുസ്തം)

മികച്ച ചിത്രം കസവ് (മറാത്തി)

മികച്ച മലയാള ചിത്രം മഹേഷിന്റെ പ്രതികാരം

മികച്ച തിരക്കഥ ശ്യാലാല്‍ (മഹേഷിന്റെ പ്രതികാരം)

സൗമ്യ സദാനന്ദന്റെ ചെമ്പൈ-മൈ ഡിസ്‌കവറി ഓഫ് ലെജന്‍ഡ് മികച്ച നോണ്‍ ഫീച്ചര്‍ സിനിമ

മോഹന്‍ലാലിന് പ്രത്യേക ജൂറി പരാമര്‍ശം (മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ജനതാ ഗ്യാരേജ്, പുലിമുരുകന്‍)

മികച്ച ആക്ഷന്‍ സംവിധായകന്‍ പീറ്റര്‍ ഹെയ്ന്‍ (പുലിമുരുകന്‍)

ഗായകന്‍ സുന്ദര്‍ അയ്യര്‍ (ജോക്കര്‍)

ബാലതാരം ആദിഷ് പ്രവീണ്‍( കുഞ്ഞുദൈവം) കെ. മനോഹര

സഹനടി സൈറ വാസിം (ദംഗല്‍)

സഹനടന്‍ മനോജ് ജോഷി

മികച്ച ശബ്ദ സംവിധാനം ജയദേവന്‍ (കാട് പൂക്കുന്ന നേരം)

മികച്ച സാമൂഹ്യ പ്രതിബദ്ധതയുള്ള ചിത്രം പിങ്ക്

ആനിമേഷന്‍ ഫിലിം ഹം ചിത്ര് ബനാതേ ഹേ

എഡുക്കേഷണല്‍ ഫിലിം വാട്ടര്‍ഫാള്‍ഡ്

മികച്ച സംഗീത സംവിധാനം പശ്ചാത്തല സംഗീതം ബാബു പത്മനാഭ

കഥേതര വിഭാഗത്തില്‍ മികച്ച ഹൃസ്വചിത്രം ആബ

പ്രത്യേക ജൂറി പരാമര്‍ശം കട് വി ഹവാ , സോനം കപൂര്‍ (നീര്‍ജ)

ചലചിത്ര സംബന്ധിയായ ഗ്രന്ഥം ലത സുര്‍ഗാഥ

ഏറ്റവും മികച്ച സിനിമാ സൗഹൃദ സംസ്ഥാനം ഉത്തര്‍പ്രദേശ്

ഏറ്റവും മികച്ച സിനിമാ സൗഹൃദ സംസ്ഥാനം പ്രത്യേക പരാമര്‍ശം ജാര്‍ഖണ്ഡ്

സംവിധായകന്‍ പ്രിയദര്‍ശന്‍ അധ്യക്ഷനായ ജൂറിയാണ് പുരസ്‌ക്കാര നിര്‍ണയം നടത്തിയത്.

മലയാളത്തില്‍ നിന്ന് പത്തു ചിത്രങ്ങളാണ് 64 മത് ദേശീയ ചലച്ചിത്ര പുരസ്‌ക്കാര നിര്‍ണയത്തിനായുള്ള അന്തിമപട്ടികയിലുണ്ടായിരുന്നത്.

മഹേഷിന്റെ പ്രതികാരം, ഒറ്റയാള്‍, കമ്മട്ടിപ്പാടം, ഗപ്പി, കാട് പൂക്കുന്ന നേരം, പിന്നെയും, മിന്നാമിനുങ്ങ്, കാംബോജി, മാന്‍ഹോള്‍, മുന്തിരവള്ളികള്‍ തളിര്‍ക്കുന്‌പോള്‍ എന്നിവയാണ് അന്തിമപട്ടികയിലുണ്ടായിരുന്ന മലയാള സിനിമകള്‍.

ജോക്കര്‍, ഇരൈവി, ആണ്ടവന്‍ കട്ടാളെ, ധ്രുവങ്ങള്‍ പതിനാറ്, ശവരക്കത്തി, പിങ്ക്, ദംഗല്‍, നീരജ, എയര്‍ലിഫ്റ്റ്, സരബ്ജിത്ത്, അലിഗഡ്, ഹരാംഖോറ്, രാമന്‍ രാഘവ് തുടങ്ങി 86 ചിത്രങ്ങളാണ് അന്തിമപട്ടികയിലുണ്ടായിരുന്നത്.

ചലച്ചിത്ര നിരൂപകനായ എം.സി രാജ്‌നാരായാണന്‍ ഉള്‍പ്പെട്ട ജൂറിയാണ് നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ നിന്നുള്ള പുരസ്‌ക്കാരങ്ങള്‍ നിര്‍ണയിച്ചത്.

Top