ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം കാര്‍ലോസിന് മൂന്ന് മാസം തടവുശിക്ഷ

റിയോ ഡി ജനീറോ: ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം റോബര്‍ട്ടോ കാര്‍ലോസിന് മൂന്ന് മാസം തടവുശിക്ഷ.

കാര്‍ലോസിന്റെ മുന്‍ ഭാര്യ ബാര്‍ബറ തേളറില്‍ ഉണ്ടായ മക്കള്‍ക്ക് ചിലവിന് നല്‍കാത്തതിനെ തുടര്‍ന്നാണ് കോടതി ശിക്ഷ വിധിച്ചത്.

അതേസമയം, നാല്‍പത്തിനാലുകാരനായ കാര്‍ലോസ് പുതിയ ഭാര്യ മരിയാന ലുക്കോണില്‍ തന്റെ ഒന്‍പതാമത്തെ കുഞ്ഞിനെ പ്രതീക്ഷിച്ചിരിക്കുകയാണ്.

രണ്ട് മക്കളാണ് ബാര്‍ബറ ദാമ്പത്യത്തില്‍ കാര്‍ലോസിനുള്ളത്. തമ്മില്‍ പരിഞ്ഞപ്പോള്‍ മക്കളുടെ ചിലവിനായി കാര്‍ലോസ് 15,148 പൗണ്ട് ചിലവിന് നല്‍കണമെന്ന് കോടതി വിധിച്ചിരുന്നു.

എന്നാല്‍, സാമ്പത്തികമായി പാപ്പരായ തനിക്ക് ഈ തുക നല്‍കാനുള്ള ശേഷിയില്ലെന്ന് കാര്‍ലോസ് അറിയിച്ചതിനെ തുടര്‍ന്നാണ് കോടതി ജയില്‍ശിക്ഷ വിധിച്ചത്. തുക ഗഡുക്കളായി അടയ്ക്കാമെന്ന് കാര്‍ലോസ് പറഞ്ഞെങ്കിലും അത് കോടതി സ്വീകരിച്ചില്ല.

ലോകം കണ്ട ഏറ്റവും കരുത്തുറ്റ വിംഗ് ബാക്കുകളില്‍ ഒരാളായ കാര്‍ലോസ് 2012ലാണ് അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചത്.

Top