2022 ഫിഫ ലോകകപ്പ്: യോഗ്യത മത്സരങ്ങളില്‍ അര്‍ജന്റീനക്കും ബ്രസീലിനും രണ്ടാം ജയം

2022 ഫിഫ ലോകകപ്പിലേക്കുള്ള യോഗ്യത മത്സരങ്ങളില്‍ അര്‍ജന്റീനക്കും ബ്രസീലിനും തുടര്‍ച്ചയായ രണ്ടാം ജയം. ബ്രസീല്‍ പെറുവിനെയും അര്‍ജന്റീന ബൊളീവിയെയും തോല്‍പ്പിച്ചു. സൂപ്പര്‍ താരം നെയ്മര്‍ നേടിയ ഹാട്രിക്കാണ് ബ്രസീലിന്‌റെ വിജയമന്ത്രം. എന്നാല്‍ ലാതുറോ മാര്‍ട്ടിനെസ്, ജ്വാകിന്‍ കൊറിയ എന്നിവരുടെ ഗോളുകളാണ് അര്‍ജന്റീനക്ക് വിജയമൊരുക്കിയത്.

മത്സരത്തില്‍ രണ്ടിനെതിരെ നാലു ഗോളുകള്‍ക്കാണ് ബ്രസീലിന്റെ മിന്നും ജയം. ഇതോടെ പോയിന്റ് പട്ടികയില്‍ ബ്രസീല്‍ ഒന്നാമതെത്തി. രണ്ട് പെനാല്‍റ്റിയിലൂടെയാണ് നെയ്മര്‍ ബ്രസീലിനെ വിജയത്തിലേക്കെത്തിച്ചത്. ഇതോടെ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയവരുടെ പട്ടികയില്‍ നെയ്മര്‍ രണ്ടാമതെത്തി. 64 ഗോളുകളാണ് നെയ്മര്‍ക്കുള്ളത്. ഒന്നാം സ്ഥാനത്ത് സാക്ഷാല്‍ പെലെയാണ്. 77 ഗോളുകളാണ് ബ്രസില്‍ ജഴ്‌സിയില്‍ പെലെയുടെ അക്കൌണ്ടിലുള്ളത്.

ലാതുറോ മാര്‍ട്ടിനെസ്, ജ്വാകിന്‍ കൊറിയ എന്നിവരുടെ ഗോളുകളാണ് അര്‍ജന്റീനക്ക് വിജയമൊരുക്കിയത്. ഒരു ഗോളിനു പിന്നിലായിട്ടും രണ്ടെണ്ണം തിരിച്ചടിച്ചാണ് അര്‍ജന്റീന വിജയത്തുടക്കമിട്ടത്. 24ാം മിനിറ്റില്‍ ബൊളീവിയ ഒരു ഗോളോടെ മുന്നിലെത്തിയപ്പോള്‍ 45ാം മിനിറ്റില്‍ മാര്‍ട്ടിനെസ് ഒരു ഗോള്‍ തിരിച്ചടിച്ചാണ് ഒപ്പമെത്തിച്ചത്. രണ്ടാം പകുതിയിലായിരുന്നു രണ്ടാം ഗോള്‍. കൊറിയയാണ് അര്‍ജന്റീനക്ക് ജയം സമ്മാനിച്ചത്. 2005നുശേഷം ഈ സ്റ്റേഡിയത്തിലെ അര്‍ജന്റീനയുടെ ആദ്യ ജയമാണിത്.

Top