പെറുവിനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്ത് ബ്രസീല്‍

കോപ്പ അമേരിക്കയില്‍ ബ്രസീന്റെ വിജയകുതിപ്പ്. കോപ്പയിലെ രണ്ടാം മത്സരത്തില്‍ പെറുവിനെ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്കാണ് ബ്രസീല്‍ തകര്‍ത്തത്. നെയ്മര്‍, അലക്‌സ് സാന്‍ഡ്രോ, എവര്‍ട്ടന്‍ റിബെറോ, റിച്ചാര്‍ലിസണ്‍ എന്നിവരാണ് ബ്രസീലിനായി ഗോള്‍ നേടിയത്. ഒരു ഗോളടിക്കുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്ത നെയ്മറിന്റെ മികവിലാണ് മഞ്ഞപ്പട ഗ്രൂപ്പിലെ തുടര്‍ച്ചയായ രണ്ടാം വിജയം സ്വന്തമാക്കിയത്.

നിലവിലെ ചാമ്ബ്യന്‍മാരായ ബ്രസീല്‍ വിജയത്തുടര്‍ച്ച ലക്ഷ്യമിട്ട് തന്നെയാണ് സ്വന്തം തട്ടകത്തില്‍ ഇന്നിറങ്ങിയത്. ഉദ്ഘാടന മത്സരത്തില്‍ വെനസ്വേലയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസവും മത്സരത്തിലുടനീളം അവര്‍ക്കുണ്ടായിരുന്നു. അലക്‌സ് സാന്‍ഡ്രോ ആദ്യ ഗോള്‍ നേടി.

ഫ്രെഡിന്റെ പാസ് സ്വീകരിച്ച സൂപ്പര്‍ താരം നെയ്മറിന്റെ ഷോട്ട് പെറൂവിയന്‍ ഗോളിക്ക് നോക്കി നില്‍ക്കാനെ ആയുള്ളു, 68ാം മിനിറ്റില്‍ രണ്ടാം ഗോള്‍. മത്സരം തീരാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ 89ാം മിനിറ്റില്‍ എവര്‍ട്ടന്‍ റിബറോയുടെ വക ബ്രസീലിന്റെ മൂന്നാം ഗോള്‍ നേടി.

Top