പിറന്നാളാഘോഷത്തിന് ക്ഷണിച്ചില്ല ;സഹപ്രവര്‍ത്തകനേയും സുഹൃത്തിനേയും യുവാവ് വെട്ടിക്കൊന്നു

murder case

ബെംഗളൂരു: പിറന്നാള്‍ ആഘോഷത്തിന് ക്ഷണിക്കാതിരുന്നതില്‍ പ്രകോപിതനായ യുവാവ് സഹപ്രവര്‍ത്തകനേയും സുഹൃത്തിനേയും വെട്ടിക്കൊന്നു. ബെംഗളൂരുവിലെ കൊനാകുണ്ടില്‍ ആണ് സംഭവം. ബിടിഎസ് മഞ്ച എന്നയാള്‍ സുഹൃത്തുക്കളോടൊപ്പം എത്തിയാണ് സഹപ്രവര്‍ത്തകനായ പളനിയെയും സുഹൃത്ത് മുരുകനെയും കൊലപ്പെടുത്തിയത്.

പളനിയും മുരുകനും ബാറില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്ന വഴിയായിരുന്നു ആക്രമണം. നടന്നുപോകുകയായിരുന്ന ഇരുവരെയും മഞ്ചയും സുഹൃത്തുക്കളും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. മഞ്ചയുള്‍പ്പെടെയുള്ള ഏഴംഗ സംഘം ഓട്ടോറിക്ഷയിലാണ് എത്തിയതെന്ന് പൊലീസ് പറയുന്നു.

2011 വരെ പളനിയും മഞ്ചയും ബിഎംടിസിയില്‍ മെക്കാനിക്കുമാരായി ജോലിചെയ്തിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ പകുതിയോടെ നടന്ന പളനിയുടെ മകളുടെ പിറന്നാളാഘോഷത്തിന് മഞ്ചയെ ക്ഷണിക്കാത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

സുഹൃത്ത് തന്നെ തഴഞ്ഞതില്‍ അപമാനിതനായ മഞ്ച ഒടുവില്‍ സുഹൃത്തിനെ കൊന്നാണ് പ്രതികാരം ചെയ്തത്. മഞ്ചയെ കണ്ടെത്തിയ പൊലീസ് സംഘം കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല. വടിവാളുപയോഗിച്ച് ഇയാള്‍ പൊലീസ് ഉദ്യോഗസ്ഥരെ നേരിട്ടതോടെ സ്വയ രക്ഷയ്ക്കായി പൊലീസ് ഉദ്യോഗസ്ഥന്‍ മഞ്ചയുടെ കാലില്‍ വെടിവെടിവയ്ക്കുകയായിരുന്നു ആശുപത്രിയില്‍ തുടരുന്ന മഞ്ചയുടെ നില ഗുരുതരമല്ല.

Top