ലണ്ടൻ : വിമത എംപിമാർ യൂറോപ്യൻ അനുകൂല കക്ഷിയായ ലിബറൽ ഡെമോക്രാറ്റ്സിലേക്കു കൂറുമാറിയതിനു പിന്നാലെ ബ്രിട്ടിഷ് പാർലമെന്റിൽ പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ഭൂരിപക്ഷം നഷ്ടമായി. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എംപി ഫിലിപ്പ് ലീയാണ് ബ്രെക്സിറ്റ് നടപടികള്‍ പുരോഗമിക്കുന്നതിനിടെ കൂറുമാറിയത്.
ഇതോടെ ആഴ്ചകൾക്കുള്ളിൽ ബ്രിട്ടനിൽ തിരഞ്ഞെടുപ്പ് നടക്കുമെന്ന് ഏതാണ്ട് ഉറപ്പായി. 650 അംഗ പാർലമെന്റിൽ ഭൂരിപക്ഷം നഷ്ടമായെങ്കിലും സർക്കാർ വീഴില്ല.
മുന്‍ നിശ്ചയിച്ച പ്രകാരം ഒക്ടോബര്‍ 31ന് തന്നെ ബ്രക്സിറ്റ് നടപടികള്‍ പൂര്‍ത്തിയാക്കി യൂറിപ്യന്‍ യൂണിയനില്‍ നിന്നും പുറത്തുവരണമെന്ന നിലപാടിലായിരുന്നു ബോറിസ് ജോണ്‍സണ്‍.
ഒരു കരാറുമില്ലാതെ നിശ്ചയിച്ച തീയതിക്ക് തന്നെ യൂറോപ്യന്‍ യൂണിയനില്‍ നിന്നും പിന്മാറാനുള്ള ബോറിസ് ജോണ്‍സന്റെ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. കണ്‍സര്‍വേറ്റീവ് എംപിയുടെ കൂറുമാറ്റത്തോടെ ജനുവരി 31വരെ ബ്രെക്സിറ്റ് നടപടികള്‍ വൈകിപ്പിക്കാമെന്നാണ് വിമതരുടെ വിലയിരുത്തല്‍. മുന്‍ പ്രധാനമന്ത്രി തെരേസ മേയ് അവതരിപ്പിച്ച ബ്രെക്സിറ്റ് കരാര്‍ 3 തവണ പാര്‍ലമെന്റ് തള്ളിയിരുന്നു.