പ്രതികാര നടപടി, കങ്കണയ്ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ബോംബെ ഹൈക്കോടതി

മുംബൈ: മുംബൈ കോര്‍പ്പറേഷന്‍ ഓഫീസ് കെട്ടിടം പൊളിച്ചതിനെതിരെ ബോളിവുഡ് നടി കങ്കണ റണൗട്ട് നല്‍കിയ ഹര്‍ജിയില്‍ ഉദ്ധവ് താക്കറെ സര്‍ക്കാരിന് തിരിച്ചടി. പ്രതികാര നടപടിയല്ലാതെ മറ്റൊന്നുമല്ല മുംബൈ കോര്‍പ്പറേഷന്റേതെന്ന് ബോംബെ ഹൈക്കോടതി ചൂണ്ടിക്കാട്ടി.

സംഭവത്തില്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന് കോടതി നോട്ടീസ് നല്‍കി. എത്ര രൂപയുടെ നഷ്ടമുണ്ടായെന്ന് കണക്കാക്കാന്‍ കോടതി ഒരാളെ ചുമതലപ്പെടുത്തുകയും ചെയ്തു. 2021 മാര്‍ച്ചിന് മുമ്പായി നഷ്ടപരിഹാരം കണക്കാക്കി റിപ്പോര്‍ട്ട് നല്‍കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. തനിക്ക് നഷ്ടപരിഹാരം വേണമെന്ന കങ്കണയുടെ ആവശ്യത്തിന്‍മേലാണ് നടപടി.

കങ്കണയുടെ പരസ്യപ്രസ്താവനകള്‍ അംഗീകരിക്കുന്നില്ല. പൊതുവേദികളില്‍ സംയമനം പാലിക്കുകയും ജാഗ്രത വേണമെന്നും കോടതി പറഞ്ഞു. അതേസമയം നിരുത്തരവാദപരമായ പ്രസ്താവനകള്‍ക്ക് ഇത്തരത്തില്‍ നടപടിയെടുക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

സെപ്റ്റംബറിലാണ് മുംബൈ പാലിയിലെ കങ്കണയുടെ ബംഗ്ലാവിന്റെ ഒരു ഭാഗം മുംബൈ കോര്‍പ്പറേഷന്‍ പൊളിച്ച് നീക്കിയത്. മഹാരാഷ്ട്ര സര്‍ക്കാരിനും ശിവസേനയ്ക്കുമെതിരെ കങ്കണ നടത്തിയ രൂക്ഷമായ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെയായിരുന്നു ഇത്.

Top