തലശ്ശേരിയിൽ വൻ ബോംബ് സ്ഫോടനം; മൂന്നു പേർക്ക് ഗുരുതര പരിക്ക്

bomb attack

തലശേരി: തലശേരി നഗരത്തിൽ ബോംബ് സ്ഫോടനം. നഗരമധ്യത്തിലുണ്ടായ വൻ ബോംബ് സ്ഫോടനത്തിൽ മൂന്നു പേർക്ക് ഗുരുതരമായി പരിക്കേറ്റു. മുകുന്ദ മല്ലർ റോഡിൽ ബിജെപി ഓഫീസിനു സമീപത്ത് ആളൊഴിഞ്ഞ പറമ്പിലാണ് സ്ഫോടനം നടന്നത്. ഇന്ന് രാവിലെ 12മണിയോടെയാണ് ഉഗ്ര ശബ്ദത്തിൽ സ്ഫോടനം ഉണ്ടായത്. പൈപ്പ് ബോംബാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം.

തലശേരിയിലെ പൂജാ സ്റ്റോറിലേക്ക് പച്ചിലമരുന്നുകൾ ശേഖരിക്കുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായത്. പരിക്കേറ്റ കൊല്ലം സ്വദേശി സക്കീർ (36), പേരാമ്പ്ര കരി കുളത്തിൽ പ്രവീൺ (33), വേളം പുളിയർ കണ്ടി റഫീഖ് (34) എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഫോടനത്തിൽ പ്രവീണിന്റെ മൂക്ക് ചിതറിയ നിലയിലാണുള്ളത്. സക്കീറിന്റെ ഇരുകാലുകൾക്കും സാരമായ പരിക്കേറ്റിട്ടുണ്ട്. റഫീഖിന്റെ കേൾവി ശക്തി നഷ്ടപ്പെട്ടിട്ടുണ്ട്.

ആർഎസ്എസ്-ബിജെപിക്കാർ സൂക്ഷിച്ച പൈപ്പ്ബോംബാണ് പൊട്ടിയതെന്ന് സംശയിക്കുന്നത്. സ്ഫോടന ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റവരെ ജനറൽ ആശുപത്രിയിൽ എത്തിച്ചത്.സ്ഫോടനത്തിനു പിന്നിൽ ബിജെപിയാന്നെന്ന് എ.എൻ ഷംസീർ എംഎൽഎ ആരോപിച്ചു.

Top