bomb attack – kannur

കണ്ണൂര്‍: ഏച്ചൂരിലും വട്ടപൊയിലിലും ഇന്ന് പുലര്‍ച്ചെ വീടുകള്‍ക്ക് നേരെ ബോംബേറുണ്ടായി. അക്രമങ്ങളില്‍ രണ്ട് വീടുകളുടെ ജനല്‍ ഗ്‌ളാസുകള്‍ തകര്‍ന്നു. പുലര്‍ച്ചെ ഒരു മണിക്കും 1.30നും ഇടയില്‍ രണ്ട് വ്യത്യസ്ഥ സംഭവങ്ങളിലാണ് വീടുകള്‍ക്ക് കേടുപാട് സംഭവിച്ചത്.

ഏച്ചൂര്‍ കോട്ടത്തെ അസീസിന്റെ ഫാത്തിമ മന്‍സിലില്‍ ഒരുമണിയോടെ പത്തോളം പേരടങ്ങുന്ന അക്രമിസംഘം വീട്ടുമുറ്റത്ത് അതിക്രമിച്ചു കടക്കുകയായിരുന്നു. ബഹളംകേട്ട് വീട്ടുകാര്‍ ഉണരുന്നതിനിടെ വീടിനുനേരെ ബോംബെറിയുകയായിരുന്നു. നാടന്‍ ബോംബിന്റെ സ്‌ഫോടനത്തില്‍ വീടിന്റെ ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നു. അസീസിന്റെ മകന്‍ എസ്.ഡി.പി.ഐ അനുഭാവിയാണത്രെ. അക്രമത്തിനു പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്നാണ് ആരോപണം.

ഇതിനുശേഷം വട്ടപൊയിലിലെ സി.പി.എം പ്രവര്‍ത്തകനായ മുഹമ്മദിന്റെ ജമീല മന്‍സിലിനുനേരെയും അക്രമമുണ്ടായി. പുലര്‍ച്ചെ 1.30 ഓടെ നടന്ന അക്രമത്തില്‍ വീടിന്റെ ജനല്‍പാളികള്‍ തകര്‍ന്നു. അഞ്ചുപേരടങ്ങുന്ന എസ്.ഡി.പി.ഐ സംഘമാണ് അക്രമത്തിനു പിന്നിലെന്നാണ് ആരോപണം. ചക്കരക്കല്‍ എസ്.ഐ ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദര്‍ശിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.

Top