ലോക്ഡൗണ്‍; പഴങ്ങള്‍ വിറ്റ് ഉപജീവനമാര്‍ഗം തേടി ഒരു ബോളിവുഡ് നടന്‍

ലോക്ഡൗണ്‍ സിനിമാമേഖലയെ സാരമായി ബാധിച്ചിരിച്ചിരിക്കുകയാണ്. ദിവസവേതനക്കാരും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും മറ്റ് കലാകാരന്മാരും ബുദ്ധിമുട്ടുകയാണ്. ഈ അവസ്ഥയില്‍ ഡല്‍ഹിയിലെ തെരുവുകളില്‍ പഴങ്ങള്‍ വിറ്റ് ഉപജീവനമാര്‍ഗം തേടുകയാണ് സൊളാങ്കി ദിവാകര്‍ എന്ന ബോളിവുഡ് നടന്‍.

വീട്ടുവാടകയ്ക്കും കുടുംബം പോറ്റാനും മറ്റു മാര്‍ഗങ്ങളില്ലാതായതോടെയാണ് താന്‍ പഴവില്‍പ്പനയ്ക്കിറങ്ങിയതെന്ന് നടന്‍ പറഞ്ഞു. അന്തരിച്ച ഋഷി കപൂറിന്റെ പുതിയ ഒരു സിനിമയില്‍ നടന് അവസരം ലഭിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ പെട്ടെന്നുളള വിയോഗവും ലോക്ഡൗണ്‍ മൂലം സിനിമാഷൂട്ടിങ് നിര്‍ത്തിവെച്ചതും എല്ലാം സിനിമാവസരം കൈവിട്ടു പോകുന്ന സ്ഥിതിയിലേക്ക് അദ്ദേഹത്തെ എത്തിച്ചിരിക്കുകയാണ്.

ആഗ്രയില്‍ ജനിച്ച സോളാങ്കിയുടെ കുടുംബം 1995ല്‍ ആഗ്രയിലേക്ക് താമസം മാറ്റിയിരുന്നു. വീട്ടുജോലികള്‍ ചെയ്തും പഴങ്ങള്‍ വിറ്റുമാണ് അന്നും കഴിഞ്ഞിരുന്നത്. പിന്നീട് നാടകങ്ങളില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നു. അങ്ങനെയാണ് അദ്ദേഹം സിനിമയിലെത്തിയത്. ഹവാ, ഹല്‍കാ, തിത്‌ലി, ഡ്രീം ഗേള്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഈ കോവിഡ് കാലം മാറുമെന്നും തനിക്ക് ഇനിയും സിനിമകളില്‍ അഭിനയിക്കാനാകും എന്നുമുള്ള ശുഭപ്രതീക്ഷയിലാണ് അദ്ദേഹം.

Top