മെഡിക്കല്‍ കോളേജില്‍ മൃതദേഹം മാറി നല്‍കി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

തൃശൂര്‍: മെഡിക്കല്‍ കോളേജില്‍ കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മാറി നല്‍കി. സംഭവത്തില്‍ രണ്ട് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ചേറ്റുവ സ്വദേശി സഹദേവന്റെയും സെബാസ്റ്റ്യന്റെയും മൃതദേഹങ്ങളാണ് മാറി നല്‍കിയത്. മുഖം മറച്ച് ബന്ധുക്കള്‍ക്ക് മൃതദേഹം വിട്ടു നല്‍കിയത് ആശയക്കുഴപ്പത്തിനിടയാക്കി. പരാതി നല്‍കിയതോടെ മെഡിക്കല്‍ കോളേജ് അധികൃതര്‍ ഇടപെട്ട് മൃതദേഹം തിരികെ നല്‍കുകയായിരുന്നു.

രാവിലെയാണ് സെബാസ്റ്റ്യന്റെയും സഹദേവന്റെയും മൃതദേഹം ജീവനക്കാര്‍ മാറി നല്‍കിയത്. രണ്ടു പേരുടെയും മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലായിരുന്നു സൂക്ഷിച്ചിരുന്നത്. മൃതദേഹം മാറി നല്‍കിയത് ജീവനക്കാരുടെ അനാസ്ഥയാണെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. സംഭവത്തെ തുടര്‍ന്ന് വലിയ പ്രതിഷേധം ഉണ്ടായതോടെയാണ് ആശുപത്രി അധികൃതരും വിഷയത്തില്‍ ഇടപെട്ടത്.

Top