blue blackmail case

തിരുവനന്തപുരം: സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ വീട്ടിലേക്ക് വിളിച്ച്‌ വിവസ്ത്രനാക്കി നഗ്‌നയായ സ്ത്രീയ്‌ക്കൊപ്പം നിറുത്തി ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതിയെ പൊലീസ് പിടികൂടി.

കൊല്ലം ഇരവിപുരം സ്വദേശിനിയായ അഞ്ജലി എന്ന പ്രിയയാണ് ഇന്നു പിടിയിലായത്. കേസുമായി ബന്ധപ്പെട്ട് ഒരാളെ കൂടി പിടികിട്ടാനുണ്ടെന്ന് പൊലീസ് പറഞ്ഞു.

ആനയറ പുളുക്കല്‍ ലെയ്‌നില്‍ പുതുവല്‍ പുത്തന്‍ വീട്ടില്‍ അനു(26), ചെറുവയ്ക്കല്‍ കട്ടേല വള്ളിവിള വീട്ടില്‍ സാനു (19), ചാക്ക ഐ.ടി.ഐക്ക് സമീപം മൈത്രി ഗാര്‍ഡന്‍സില്‍ പുതുവല്‍ വീട്ടില്‍ ഷീബ (30), കുമാരപുരം തോപ്പില്‍ നഗറില്‍ ടി.ആര്‍.എ 6ല്‍ ദീപ (36) എന്നിവരെ കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളേജ് പൊലീസ് പിടികൂടിയിരുന്നു.

കൊല്ലത്ത് ട്രെയിനില്‍ വച്ച് പരിചയപ്പെട്ട മായ എന്ന സ്ത്രീ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കുമാരപുരത്തെ വീട്ടില്‍ വിളിച്ചുവരുത്തുകയായിരുന്നു. ഈ സമയം ദീപയും ഷീബയും വീട്ടില്‍ ഉണ്ടായിരുന്നു.

വീട്ടിനുള്ളില്‍ പ്രവേശിച്ചതോടെ പുറത്ത് നിന്ന് മൂന്ന് യുവാക്കള്‍ മുറിയിലേക്ക് തള്ളിക്കയറി ഉദ്യോഗസ്ഥനെ വിവസ്ത്രനാക്കിയശേഷം ഫോട്ടോ എടുത്തു.

അഞ്ച് ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ വാട്‌സ് ആപ് വഴിയും ഫേസ്ബുക്ക് വഴിയും നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം തട്ടിവന്നത്.

Top