ഒഡീഷയിലെ പടക്ക നിര്‍മാണശാലയില്‍ സ്ഫോടനം; എട്ടു പേര്‍ മരിച്ചു, 20 പേര്‍ക്ക് പരിക്ക്

Fire

ഭുവനേശ്വര്‍: ഒഡീഷയില്‍ അനധികൃത പടക്ക നിര്‍മാണശാലയില്‍ വന്‍ സ്ഫോടനം.

ഒരു കുട്ടിയുള്‍പ്പെടെ എട്ടു പേര്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ ആറു പേരുടെ നില ഗുരുതരമാണ്. ബലാസോറെ ജില്ലയിലായിരുന്നു സംഭവം.

ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച പടക്ക നിര്‍മാണശാലയിലാണ് ദുരന്തം ഉണ്ടായത്. പടക്ക നിര്‍മാണശാല ഉടമയുടെ മകനും സ്ഫോടനത്തില്‍ മരിച്ചു. സംഭവം നടക്കുമ്പോള്‍ 12 തൊഴിലാളികളാണ് ഉണ്ടായിരുന്നത്.

ബുധനാഴ്ച രാവിലെ റൂര്‍ക്കലയിലും പുരിയിലും സമാനമായ അപകടമുണ്ടായി. റൂര്‍ക്കലയിലെ പടക്കശാലയിലുണ്ടായ അഗ്നിബാധയില്‍ ഒരാള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പുരിയിലെ പിപ്പിലിയിലുണ്ടായ ദുരന്തത്തില്‍ ഒരാള്‍ മരിച്ചു. നാലു പേര്‍ക്ക് പരിക്കേറ്റു. ഇവരുടെ കാഴ്ച നഷ്ടമായി.

Top