പ്രവാചക നിന്ദ നടത്തിയ ബിജെപി നേതാവ് നുപുര്‍ ശര്‍മയെ അറസ്റ്റ് ചെയ്യണമെന്ന് രമേശ് ചെന്നിത്തല. പ്രവാചക നിന്ദയ്ക്ക് കാരണമായ പ്രസ്താവനയെ കേന്ദ്ര സര്‍ക്കാര്‍ ശക്തമായി ഖേദം പ്രകടിപ്പിക്കണമെന്ന് രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു . പ്രധാനമന്ത്രിയോ വിദേശകാര്യമന്ത്രിയോ ഇതുവരെ ഇക്കാര്യത്തില്‍ ബിജെപി നേതാവിനെതിരെ സംസാരിച്ചിട്ടില്ല, ഇത് രാജ്യത്തിന്റെ പാരമ്പര്യമല്ലെന്നും ,ഈ വിഷയത്തിലും വര്‍ഗീയമായ ചേരിതിരിവ് ഉണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നത് . അതിനുവേണ്ടി സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചാരണവും നടത്തുന്നുണ്ട്.ഇത് രാജ്യത്തിന് ദോഷകരമാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു .
‘വളരെ ദൗര്‍ഭാഗ്യകരമായ പ്രസ്താവനയാണ് നുപുര്‍ ശര്‍മ നടത്തിയത്. പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും ശക്തമായി ഇടപെടണം . മറ്റ് രാജ്യങ്ങളില്‍ ജീവിക്കുന്ന ഇന്ത്യക്കാരുടെ സുരക്ഷ കൂടി കേന്ദ്രം ഉറപ്പുവരുത്തണം . വര്‍ഗീയതയെ ശക്തമായി എതിര്‍ക്കണം. മതേതരത്വത്തിന് പേരുകേട്ട നാടാണ് ഇന്ത്യ . ഇപ്പോള്‍ കേരളത്തിലും എന്ത് സംഭവിച്ചാലും ആളുകള്‍ വര്‍ഗീയതയാണ് കാണുന്നത്. ഒരു തരത്തിലുമുള്ള വര്‍ഗീയതയോടെ സമരസപ്പെടരുത് എന്നും ചെന്നിത്തല ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.