തെരഞ്ഞെടുപ്പ് ചൂടിനിടെ കള്ളപ്പണഒഴുക്ക് വ്യാപകം ; തെലുങ്കാനയില്‍ 7.51 കോടി പൊലീസ് പിടിച്ചെടുത്തു

perambra

ഹൈദരാബാദ് : തെരഞ്ഞെടുപ്പ് ചൂട് അടുത്ത തെലുങ്കാനയില്‍ കള്ളപ്പണഒഴുക്ക് വ്യാപകമാകുന്നു. ബുധനാഴ്ച മാത്രം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി 7.51 കോടി രൂപ പൊലീസ് പിടിച്ചെടുത്തു.

ഡിസംബര്‍ ഏഴിനു നടക്കുന്ന തെരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍മാര്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ എത്തിച്ച പണമാണ് പിടിച്ചെടുത്തത്. സംഭവുമായി ബന്ധപ്പെട്ട് നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

അറസ്റ്റിലായ നാലു പേരിലൊരാളായ ബഹ്പത് സിംഗ് രാജ് പുരോഹിതിന്റെ വീട്ടില്‍ നടന്ന റെയ്ഡില്‍ ഹവാലപ്പണവും റിവോള്‍വറും പിടിച്ചെടുത്തിരുന്നു. നവംബര്‍ അഞ്ച് വരെ സംസ്ഥാനത്ത് 56.48 കോടി രൂപയുടെ ഹവാലപ്പണമാണ് പിടിച്ചെടുത്തത്.

Top