മൊറാദാബാദില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ ബിജെപി പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തു

BEAT

ന്യൂഡല്‍ഹി: മൊറാദാബാദില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ ബിജെപി പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തു.മൊറാദാബാദിലെ ബൂത്ത് നമ്പര്‍ 231 ലെ ഉദ്യോഗസ്ഥനെയാണ് ബിജെപി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്. സമാജ്‌വാദി പാര്‍ട്ടിയുടെ ചിഹ്നമായ സൈക്കിളിന് വോട്ട് ചെയ്യാന്‍ വോട്ടര്‍മാരോട് ആവശ്യപ്പെട്ടെന്ന് ആരോപിച്ചാണ് തെരഞ്ഞെടുപ്പു ഉദ്യോഗസ്ഥനെ ബിജെപി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതെന്നാണ് വിവരം.

അതേസമയം,ഇന്ന് അഹമ്മദാബാദിലെ പോളിംഗ് ബൂത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് ചെയ്തു. അമ്മയുടെ അനുഗ്രഹം വാങ്ങിയാണ് മോദി രാവിലെ വോട്ട് ചെയ്യാനെത്തിയത്. അദ്ദേഹത്തിനൊപ്പം ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും വോട്ട് രേഖപ്പെടുത്താന്‍ ഉണ്ടായിരുന്നു.വോട്ടിങ് തിരിച്ചറിയല്‍ കാര്‍ഡിന് സ്‌ഫോടക വസ്തുക്കളേക്കാള്‍ ശക്തിയുണ്ടെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം നരേന്ദ്രമോദി പറഞ്ഞു. ഭീകരവാദത്തിന്റെ ആയുധം ഐഇഡിയാണ്. ജനാധിപത്യത്തിന്റെ ആയുധം വോട്ടര്‍ ഐഡിയാണെന്നാണ് മോദി പറഞ്ഞത്.

Top