തന്ത്രിയാണോ വിളിച്ചതെന്ന് അറിയില്ല; നിലപാട് ആവര്‍ത്തിച്ച് ശ്രീധരന്‍ പിള്ള

sreedharanpilla

തിരുവനന്തപുരം: നടയടയ്ക്കല്‍ വിവാദത്തില്‍ നിലപാട് ആവര്‍ത്തിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള രംഗത്ത്.

തന്ത്രിയാണോ തന്ത്രി കുടുംബത്തിലെ മറ്റാരെങ്കിലുമാണോ വിളിച്ചതെന്ന് അറിയില്ലെന്ന് തന്നെയാണ് ശ്രീധരന്‍ പിള്ള പറയുന്നത്. ആ ദിവസം നൂറു കണക്കിന് ഫോണ്‍ കോളുകള്‍ വന്നിരുന്നെന്നും വിളിച്ചിട്ടില്ലെന്ന് തന്ത്രി പറഞ്ഞതിനെ മാനിക്കുന്നുവെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി.

അതേസമയം, വിവാദ പ്രസംഗത്തിന്റെ സിഡി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള കോടതിയില്‍ ഹാജരാക്കിയിരുന്നു

ശബരിമല തന്ത്രിയുമായി ഫോണില്‍ സംസാരിച്ചിരുന്നെന്നാണ് ശ്രീധരന്‍ പിള്ള കോടതിയില്‍ വ്യക്തമാക്കിയിരുന്നത്. കണ്ഠരര് രാജീവരുമായി സംസാരിച്ചുവെന്ന പ്രസംഗഭാഗം മുഴുവനുമാണ് അദ്ദേഹം ഹാജരാക്കിയത്.

തന്ത്രിയുമായി സംസാരിച്ചതില്‍ നിയമ വിരുദ്ധമായി ഒന്നും തന്നെയില്ലെന്നും പ്രസംഗത്തിന്റെ പേരില്‍ കേസ് നില നില്‍ക്കില്ലെന്നും ശ്രീധരന്‍ പിള്ള കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കസബ പൊലീസ് എടുത്ത കേസ് റദ്ദാക്കാനാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് സിഡി ഹാജരാക്കിയിരിക്കുന്നത്.

Top