ഡൽഹി : ലൗ ജിഹാദ് നിയമം കൂടുതല്‍ സംസ്ഥാനങ്ങളില്‍ കൊണ്ടു വരാന്‍ ഒരുങ്ങി ബിജെപി. ലൗ ജിഹാദ് ആരോപണത്തിന്‍റെ മറവില്‍ നിയമം വ്യക്തി സ്വാതന്ത്രത്തെ ഹനിക്കുന്നുവെന്നാണ് ഉയരുന്ന വിമര്‍ശനം.ഉത്തര്‍പ്രദേശില്‍ നടപ്പാക്കിയ നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ ഇത് വരെ 14 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 49 പേരെ ജയിലാക്കുകയും ചെയ്തിട്ടുണ്ട്. 31 പേരെ കൂടി ഉടൻ അറസ്റ്റ് ചെയ്യുമെന്ന് യുപി പൊലീസ് പറയുന്നു. എന്നാല്‍ രജിസ്റ്റർ ചെയ്ത രണ്ട് കേസുകളില്‍ മാത്രമാണ് സ്ത്രീകള്‍ പരാതിക്കാരായിട്ടുള്ളത്.
ബാക്കി മുഴുവന്‍ കേസുകളിലും ബന്ധുക്കളുടെ പരാതിയിലാണ് പൊലീസ് നടപടി.യുപി, മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങള്‍ക്ക് പുറമെ ഹരിയാനയും കര്‍ണാടകയും ലവ് ജിഹാദ് നിയമം നടപ്പാക്കാനൊരുങ്ങുകയാണ്. എന്നാല്‍ നിയമം വ്യക്തി സ്വാതന്ത്രത്തിനും ലിംഗ സമത്വത്തിനുമെതിരാണെന്നാണ് ഉയരുന്ന വിമര്‍ശനം. വിഷയത്തില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കഴിഞ്ഞ ദിവസം 104 മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ കത്തെഴുതിയിരുന്നു.