മധ്യപ്രദേശില്‍ ബിജെപി ലീഡ് ; ഞാന്‍ ഒരു ട്രെന്‍ഡും കണ്ടിട്ടില്ലെന്ന് കമല്‍നാഥ്

ഭോപ്പാല്‍: ബിജെപി വന്‍ ഭൂരിപക്ഷത്തോടെ മധ്യപ്രദേശില്‍ അധികാരത്തിലെത്തുമെന്ന് ഞാന്‍ എപ്പോഴേ പറഞ്ഞതാണെന്ന് കേന്ദ്രമന്ത്രിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ പ്രഹ്ലാദ് സിംഗ്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് ഞാന്‍ നേരത്തെ പറഞ്ഞിരുന്നു. നാല് സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന സൂചനകള്‍ ഞാന്‍ പറഞ്ഞത് തെളിയിക്കുന്നു. കമല്‍നാഥ് നയിച്ച കോണ്‍ഗ്രസിന്റെ തോല്‍വിയെ കുറിച്ച് ഇനി ചര്‍ച്ച ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.

മധ്യപ്രദേശ് 119-ാം നിയമസാഭാ മണ്ഡലമായ നര്‍സിംഗ്പൂരില്‍ കേന്ദ്രമന്ത്രിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ പ്രഹ്ലാദ് സിംഗ് പട്ടേല്‍ ശക്തമായ ലീഡ് നിലനിര്‍ത്തുകയാണ്. എതിര്‍ സ്ഥാനാര്‍ത്ഥിയും കോണ്‍ഗ്രസ് നേതാവുമായ ലഖന്‍ സിംഗ് പട്ടേലിനെതിരെ തുടക്കം മുതല്‍ ലീഡ് തുടരുകയാണ് പ്രഹ്ലാദ്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്ന് കമല്‍നാഥ് വലിയ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. രാവിലെ, തപാല്‍ ബാലറ്റുകളില്‍ വോട്ടെണ്ണല്‍ ആരംഭിച്ചതിന് തൊട്ടുപിന്നാലെ ആയിരുന്നു വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് സംസാരിച്ച മുന്‍ മുഖ്യമന്ത്രിയുടെ പ്രതികരണം. ഞാന്‍ ഒരു ട്രെന്‍ഡും കണ്ടിട്ടില്ല, രാവിലെ 11 വരെയുളള ഫലം നോക്കേണ്ടതില്ല. എനിക്ക് വളരെ ആത്മവിശ്വാസമുണ്ട്. ഞാന്‍ വോട്ടര്‍മാരെ വിശ്വസിക്കുന്നു എന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Top