ഇ ശ്രീധരനെ അനുനയിപ്പിക്കാന്‍ ബിജെപി നേതൃത്വം; സുരേന്ദ്രന്‍ വീട്ടിലെത്തി നേരില്‍ കണ്ടു

തിരുവനന്തപുരം: സജീവ രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്ന് വ്യക്തമാക്കിയ ഇ ശ്രീധരനെ അനുനയിപ്പിക്കാന്‍ ബിജെപി നേതൃത്വം. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ തന്നെ പൊന്നാനിയിലെ വീട്ടിലെത്തി ശ്രീധരനെ നേരില്‍ കണ്ടു. സജീവ രാഷ്ട്രീയത്തില്‍ നിന്ന് മാത്രമേ മാറുന്നുള്ളൂവെന്നാണ് തന്നോട് ശ്രീധരന്‍ പറഞ്ഞതെന്ന് സുരേന്ദ്രന്‍ വ്യക്തമാക്കി. ശിഷ്ടകാലം ബിജെപിക്കൊപ്പം ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞതായും സംസ്ഥാന അധ്യക്ഷന്‍ വ്യക്തമാക്കി.

ശ്രീധരന്റെ നിര്‍ദ്ദേശങ്ങള്‍ ബി ജെ പിക്ക് വിലപ്പെട്ടതാണ്. അദ്ദേഹത്തിന്റെ നിര്‍ദേശമനുസരിച്ചുള്ള തിരുത്തലുകള്‍ പാര്‍ട്ടിയില്‍ നടന്നുവരികയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. ബി ജെ പിയില്‍ പ്രതീക്ഷ ഉണ്ടെന്ന് ശ്രീധരന്‍ പറഞ്ഞതായും സുരേന്ദ്രന്‍ കൂട്ടിച്ചേ!ര്‍ത്തു.

ഇനി സജീവരാഷ്ട്രീയത്തിലേക്കില്ലെന്ന് കഴിഞ്ഞ ദിവസം ഇ ശ്രീധരന്‍ പ്രഖ്യാപിച്ചത്. പല കാര്യങ്ങളിലും തിരുത്തല്‍ വരുത്താതെ കേരളത്തില്‍ ബിജെപിക്ക് രക്ഷയില്ലെന്ന വിമര്‍ശനത്തോടെയായിരുന്നു പ്രഖ്യാപനം. തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി വരെ അവതരിപ്പിച്ച മെട്രോമാന്റെ പുതിയ നിലപാട് ബിജെപി ദേശീയസംസ്ഥാന നേതൃത്വങ്ങള്‍ക്ക് വലിയ തിരിച്ചടിയാണ്. അതുകൊണ്ടുതന്നെ ശ്രീധരനെ അനുനയിപ്പിക്കാനുള്ള ശ്രമം നേതാക്കളുടെ ഭാഗത്തുനിന്ന് തുടര്‍ന്നും ഉണ്ടാകും.

Top