bjp didn’t have candidates for 150 up seats

Narendra modi

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് നടക്കാന്‍ ആഴ്ചകള്‍ മാത്രം അവശേഷിക്കേ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വട്ടംചുറ്റി ബി.ജെ.പി.

403 സീറ്റുകളാണ് യുപിയില്‍ ഉള്ളത്. ഇതില്‍ 150 സീറ്റുകളില്‍ ഇതുവരെ മികച്ച സ്ഥാനാര്‍ഥികളെ കണ്ടെത്താനായിട്ടില്ലെന്ന് മുതിര്‍ന്ന ബിജെപി നേതാവ് അറിയിച്ചു.

പാര്‍ട്ടിയിലേക്ക് മറ്റുപാര്‍ട്ടികളില്‍നിന്നുള്ളവരെ കൊണ്ടുവന്നു മല്‍സരിപ്പിക്കാനാണ് ഇപ്പോള്‍ ബിജെപിയുടെ ശ്രമിക്കുന്നത്. സീറ്റ് നിഷേധിച്ചതിന്റെ പേരില്‍ പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധവും രാജി ഭീഷണിയും നിലനില്‍ക്കുന്നതിനിടെയാണ് നേതൃത്വത്തിന്റെ പുതിയ ശ്രമം.

മേല്‍ജാതിക്കാരുടെ പിന്തുണ കൂടുതലുള്ള ബിജെപിക്ക്, സാധാരണഗതിയില്‍ ഉയര്‍ന്ന ജാതിക്കാര്‍ക്കുതന്നെ കൂടുതല്‍ സീറ്റുകള്‍ നല്‍കേണ്ടിവരാറുണ്ട്. ബാക്കിയുള്ളവയാണു മറ്റുള്ളവര്‍ക്കു കൊടുക്കുന്നത്. എന്നാല്‍ ഇപ്പോഴതു മാറി. തങ്ങളുടെ സ്ഥിരം വോട്ട് ബാങ്കുകളെ പിണക്കാതെയും പുതിയ സമൂഹങ്ങളെ കൂടെക്കൂട്ടേണ്ടതും പാര്‍ട്ടിയുടെ നിലനില്‍പ്പിന് അത്യാവശ്യമാണെന്നു മനസ്സിലാക്കിയതോടെയാണത്.

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 80 സീറ്റില്‍ 71ലും ബിജെപി വിജയിച്ചിരുന്നു. ഒബിസി കാര്‍ഡ് ഇറക്കിയാണ് ഇന്നു വിജയിച്ചത്. ഇതേ രീതി പിന്തുടരാനാണ് ഇത്തവണയും പാര്‍ട്ടിയുടെ നീക്കം. ദലിത്, യാദവ വോട്ടുകള്‍ ഇങ്ങനെ ആകര്‍ഷിക്കാനാകുമെന്നും പാര്‍ട്ടി പ്രതീക്ഷിക്കുന്നു.

യുപി പിടിക്കാനായാല്‍ അത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെയും വന്‍ വിജയമായിരിക്കും.

Top