തിരുവനന്തപുരം: എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിടെ ബിജെപി-സിപിഎം സംഘര്‍ഷം. ശോഭ സുരേന്ദ്രന്റെ സ്വീകരണസ്ഥലത്ത് നടന്ന സംഘഷത്തില്‍ ബി.ജെ.പി പ്രവർത്തകനായ പത്രോസ് എന്ന് വിളിക്കുന്ന മഹേഷിന് തലയ്ക്കു ഗുരുതരമായ പരിക്കേറ്റു.
ചൊവ്വാഴ്ച രാത്രിയും ശോഭാ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിടെ സംഘര്‍ഷം ഉണ്ടായായിരുന്നു. സംഭവത്തില്‍ ബി ജെ പി-സി പി എം പ്രവര്‍ത്തകര്‍ അറസ്റ്റ് ചെയ്തിരുന്നു. ഇരു വിഭാഗങ്ങളിലുമായി 50 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
തുടർന്ന് ശോഭ സുരേന്ദ്രന് പോലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ബിജെപി പ്രവർത്തകർക്ക് നേരെ വീണ്ടും സി പി എം അക്രമം നടത്തിയ സാഹചര്യത്തിലാണ് ശോഭ സുരേന്ദ്രന് പ്രത്യേക സുരക്ഷ ഏർപ്പെടുത്തിയത്