ഹോങ്കോങ്: ബിറ്റ്‌കോയിന്റെ മൂല്യം കുത്തനെ ഇടിയുന്നു. 2017ല്‍ 1,300 ശതമാനത്തിലേറെ ഉയര്‍ന്ന് 19,511 ഡോളര്‍ നിലവാരത്തിലെത്തിയിരുന്നു.
എന്നാല്‍ ഉയര്‍ച്ചയുടെ തൊട്ടുപിന്നാലെയാണ് പിന്നീട് ഉണ്ടായ തകര്‍ച്ച.
ബിറ്റ് കോയിന്റെ മൂല്യം സര്‍വകാല ഉയരത്തില്‍ നിന്ന് നാല് വര്‍ഷത്തെ താഴചയിലേയ്ക്കാണ് ഇടിഞ്ഞിരിക്കുന്നത്.
മുന്‍പ് 20,000 ഡോളര്‍ വരെ ഉയര്‍ന്ന മൂല്യം ഇന്നലെ 12,560 ഡോളര്‍ വരെ ഇടിഞ്ഞു.
2013 ഏപ്രിലിനു ശേഷം ബിറ്റ്കോയിനില്‍ രേഖപ്പെടുത്തുന്ന ഏറ്റവും താഴന്ന മൂല്യമാണ് ഇത്.
അതേസമയം 2017ല്‍ ആയിരം ഡോളറില്‍ താഴെയായിരുന്നു ബിറ്റ്കോയിന്റെ മൂല്യം. നിക്ഷേപം കുതിച്ചതോടെ കഴിഞ്ഞ ഒരുമാസത്തിനിടെ മൂല്യം 20,000 ഡോളറിലേക്ക് കുതിച്ചിരുന്നു.
ഒരു മാസത്തിനിടെയുള്ള ദിനവ്യാപാരത്തിന്റെ ഉയര്‍ന്ന നിലവാരത്തില്‍നിന്നുള്ള നഷ്ടമാകട്ടെ 30 ശതമാനത്തിലേറെയാണ്.
ഡിസംബര്‍ 22ന് വ്യാപാരത്തില്‍ മാത്രം ബിറ്റ്‌കോയിന്റെ മൂല്യം 15 ശതമാനം ഇടിഞ്ഞിരുന്നു.
അടിസ്ഥാന മൂല്യം, സുതാര്യത, നിയന്ത്രിത വ്യവസ്ഥ, മാര്‍ക്കറ്റിലെ ഡിമാന്‍ഡ് സപ്ലൈ തുടങ്ങിയ സാധ്യതകള്‍ പരിശോധിക്കുമ്പോൾ ബിറ്റ്‌കോയിനെ നിക്ഷേപ മാര്‍ഗമെന്ന കാഴ്ചപ്പാടില്‍നിന്ന് മാറ്റിനിര്‍ത്തേണ്ടി വരുമെന്ന അവസ്ഥയിലെത്തിയിരുന്നു.
ഇതോടെയാണ് മൂല്യം ഇടിയുന്നത്. എന്നാല്‍ മൂല്യം അനിയന്ത്രിതമായി ഉയര്‍ന്നതോടെ ബിറ്റ്‌കോയിനില്‍ നിക്ഷേപിക്കുന്നവര്‍ ശ്രദ്ധിക്കണമെന്ന് റിസര്‍വ് ബാങ്ക് ഉള്‍പ്പടെ വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ക്രിപ്‌റ്റോകറന്‍സികള്‍ക്ക് പ്രചാരം കൂടുന്നതാകാം ബിറ്റ്‌കോയിന്‍ മൂല്യം ഇടിയാന്‍ കാരണമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.