bindhu krishna statement about ldf gvt liquor policy

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ബാര്‍ മുതലാളിമാരുടെ ബ്രാന്റ് അംബാസിഡറാവുകയാണെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദുകൃഷ്ണ .

കേരളം മദ്യപാനികളുടെ പറുദീസയാക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നും യു.ഡി. എഫ് സര്‍ക്കാര്‍ നടപ്പാക്കിയ ജനോപകാരപ്രദമായ പദ്ധതികള്‍ ഇടതു സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്നും അവര്‍ ആരോപിച്ചു.

നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചു കയറിയിട്ടും സര്‍ക്കാര്‍ ഇടപെടുന്നില്ല. ലാഭമില്ലെന്ന പേരില്‍ 750 നന്മ സ്റ്റോറുകള്‍ പൂട്ടുകയാണ്,

സ്ത്രീകള്‍ക്ക് ജോലി നഷ്ടപ്പെടുന്ന ഈ തീരുമാനം സ്വകാര്യ കച്ചവടക്കാരെ സഹായിക്കാനാണെന്നും ബിന്ദു കൃഷ്ണ കുറ്റപ്പെടുത്തി.

വില വര്‍ദ്ധന തടയാന്‍ സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ കേരളത്തിലെ വീട്ടമ്മമാരുടെ നേതൃത്വത്തില്‍ മഹിളാ കോണ്‍ഗ്രസ് ശക്തമായ സമരം തുടങ്ങും.

ബിവറേജസിനു മുന്നിലെ നീണ്ട ക്യൂ വലിയ പ്രശ്‌നമായി കാണുന്ന മന്ത്രിമാര്‍ എന്തു കൊണ്ട് സാധാരണക്കാരായ വീട്ടമ്മമാരുടെ കണ്ണീര്‍ കാണാന്‍ തയ്യാറാകുന്നില്ലെന്നും അവര്‍ ചോദിച്ചു.

Top