വാഷിങ്‌ടൺ: മൈക്രോസോഫ്‌റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സിനെതിരെ ലൈംഗിക ആരോപണങ്ങൾ ഉയരുന്നു. ഭാര്യ മെലിന്‍ഡയും തമ്മിൽ വേർപ്പിരിഞ്ഞ വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് ലോകത്തെ ശതകോടീശ്വരന്മാരിൽ ഒരാളായ ബിൽ ഗേറ്റ്‌സിനെതിരായ ആരോപണങ്ങളും തെളിവുകളും തുടർച്ചയായി പുറത്തുവരുന്നത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ശിക്ഷിക്കപ്പെട്ട ജെഫ്രി എഡ്വേർഡ് എപ്സ്റ്റീൻ എന്നയാളുമായി ബിൽ ഗേറ്റ്സിന് ബന്ധമുണ്ടായിരുന്നു എന്നടക്കമുള്ള ആരോപണങ്ങളാണ് മെലിൻഡ നടത്തിയതെന്ന് വാൾസ്ട്രീറ്റ് ജേണൽ (ഡബ്ല്യുഎസ്ജെ) റിപ്പോർട്ട് ചെയ്‌തിരുന്നു. എന്നാൽ മൈക്രോസോഫ്‌റ്റിൽ നിന്നും അദ്ദേഹം രാജിവെക്കാനുണ്ടായ കാരണം സഹപ്രവർത്തകയുമായുള്ള ബന്ധം പുറത്തറിഞ്ഞതോടെയാണെന്നാണ് വാള്‍സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നത്.