BIJU RADHAKRISHNAN STATEMENT

കൊച്ചി : യുഡിഎഫ് സര്‍ക്കാര്‍ ഭരിച്ചപ്പോള്‍ തിരുവനന്തപുരത്ത് നക്ഷത്ര വേശ്യാലയം പ്രവര്‍ത്തിച്ചിരുന്നതായി വെളിപ്പെടുത്തല്‍. സോളാര്‍ കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

കോണ്‍ഗ്രസിലെ യുവ എംഎല്‍എമാരില്‍ രണ്ടാളും ഒരു മന്ത്രിയും ഇപ്പോഴത്തെ പൊലീസിലെ ഒരു ഉന്നതനുമാണ് വേശ്യാലയം നടത്തിപ്പിനു നേതൃത്വം നല്‍കിയിരുന്നത്. മന്ത്രി എ.പി അനില്‍കുമാര്‍, എംഎല്‍എമാരായ പി.സി വിഷ്ണുനാഥ്, ഹൈബി ഈഡന്‍, കെ.ബി ഗണേഷ്‌കുമാര്‍ എന്നിവരാണ് നേതൃത്വം നല്‍കിയിരുന്ന രാഷ്ട്രീയപ്രമുഖര്‍.

അന്ന് ഐജിയായിരുന്ന ഇപ്പോഴത്തെ എഡിജിപി പദ്മകുമാറിനും പങ്കുണ്ടായിരുന്നെന്നും ബിജു സോളാര്‍ കമ്മീഷനില്‍ വെളിപ്പെടുത്തി.

ഉമ്മന്‍ചാണ്ടിക്ക് പണം നല്‍കിയിട്ടുണ്ടെന്ന സരിതയുടെ മൊഴിയും ബിജു ശരിവച്ചു. ദില്ലിയില്‍ വച്ച് ഉമ്മന്‍ചാണ്ടിക്ക് പണം നല്‍കിയതായി സരിത തന്നോടു പറഞ്ഞിട്ടുണ്ട്. 35 ലക്ഷം രൂപയാണ് നല്‍കിയത്. ഉമ്മന്‍ചാണ്ടിയുടെ സഹായി തോമസ് കുരുവിളയാണ് പണം കൈപ്പറ്റിയതെന്നും ബിജു കമ്മീഷനില്‍ മൊഴി നല്‍കി.

Top