ബിഹാറിൽ കൊടും ക്രിമിനലിനെ കോടതി വളപ്പിൽ വെച്ച് വെടിവച്ചു കൊന്നു; 2 പേർ അറസ്റ്റിൽ

പട്ന : ബിഹാറിലെ ദാനാപുർ കോടതി വളപ്പിൽ വിചാരണ തടവുകാരനെ അക്രമികൾ വെടിവച്ചു കൊലപ്പെടുത്തി. കൊടും ക്രിമിനലായ ‘ഛോട്ടേ സർക്കാർ’ എന്നറിയപ്പെടുന്ന അഭിഷേക് കുമാറിനെ ബേവുർ ജയിലിൽ നിന്നു കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോഴായിരുന്നു ആക്രമണം. തുരുതുരാ വെടിയേറ്റ അഭിഷേക് കുമാർ സംഭവസ്ഥലത്തു തന്നെ മരിച്ചു. വെടിയുതിർത്ത രണ്ടു പേരെ പൊലീസ് പിന്തുടർന്നു പിടികൂടി.

എട്ടു കൊലപാതക കേസുകളിൽ പ്രതിയായ അഭിഷേക് കുമാറിന്റെ എതിരാളികളായ ഗുണ്ടാ സംഘമാണു കൊലയ്ക്കു പിന്നിലെന്നു കരുതുന്നു. സിക്കന്തർപുർ സ്വദേശിയാണ് അഭിഷേക് കുമാർ. മുസഫർപുരിൽ നിന്നെത്തിയവരാണ് ആക്രമണം നടത്തിയത്.

Top