ബീഹാര്‍ ട്രെയിന്‍ അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി

പട്‌ന: ബീഹാര്‍ ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി നിതീഷ് കുമാര്‍ 4 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. അപകടത്തില്‍ ഇതുവരെ നാലു പേരാണ് മരിച്ചത്. പരുക്കുപറ്റിയ നൂറിലധികം പേര്‍ ചികിത്സയില്‍ കഴിയുകയാണ്.

ട്രെയിനിന്റെ 21 കോച്ചുകള്‍ അപകടത്തില്‍ പെട്ടെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. അപകട മേഖലയില്‍ ഗതാഗതം പുനസ്ഥാപിക്കുവാനുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ചു. ഈ പാതയിലൂടെ കടന്നുപോകുന്ന രണ്ടു ട്രെയിനുകള്‍ റദ്ദാക്കുകയും 21 ട്രെയിനുകള്‍ വഴി തിരിച്ചു വിടുകയും ചെയ്തു.

ഡല്‍ഹി ആനന്ദ് വിഹാറില്‍ നിന്നും അസമിലെ കാമാഖ്യയിലേക്ക് പുറപ്പെട്ട നോര്‍ത്ത് ഈസ്റ്റ് എക്സ്പ്രസ് ട്രെയിനാണ് ഇന്നലെ രാത്രി 9.30 യോടുകൂടി ബീഹാര്‍ ബക്സര്‍ ജില്ലയിലെ രഘുനാഥ്പൂര്‍ റെയില്‍വേ സ്റ്റേഷനടുത്ത് വച്ച് പാളം തെറ്റിയത്ത്.അപകട സാഹചര്യത്തെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

Top