ബിഹാര്‍ തെരഞ്ഞെടുപ്പ്; അവസാനഘട്ട പോളിംഗ് ഇന്ന്

പട്‌ന: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിലെ അവസാന ഘട്ട പോളിംഗ് ആരംഭിച്ചു. 78 മണ്ഡലങ്ങളിലാണ് അവസാനഘട്ട പോളിംഗ് നടക്കുന്നത്. രാവിലെ ഏഴ് മണിമുതല്‍ മുതല്‍ വൈകീട്ട് ആറ് വരെയാണ് പോളിംഗ്. ഈ ഘട്ടത്തില്‍ മത്സരിക്കുന്നത് 1204 സ്ഥാനാര്‍ത്ഥികളാണ്. ജെഡിയു 37, ആര്‍ജെഡി 46, ബിജെപി 35, കോണ്‍ഗ്രസ് 25 സീറ്റുകളിലും ഇടത് പാര്‍ട്ടികള്‍ 7 സീറ്റുകളിലുമാണ് മത്സരിക്കുന്നത്. മഹാദളിതുള്‍പ്പടെയുള്ള പിന്നാക്ക വിഭാഗങ്ങളും മുസ്ലീം വോട്ടുകളും നിര്‍ണ്ണായകമായ സീമാഞ്ചല്‍, മിഥിലാഞ്ചല്‍, ചമ്പാരന്‍ മേഖലകളാണ് ഈ ഘട്ടത്തില്‍ വിധിയെഴുതുന്നത്.

 

ഈ ഘട്ടത്തില്‍ പപ്പുയാദവ്, ശരത് യാദവിന്റെ മകള്‍ സുഹാസിനി യാദവ്, അടക്കമുള്ള പ്രമുഖര്‍ മത്സരിക്കുന്നുണ്ട്. വോട്ടെണ്ണല്‍ നവംബര്‍ 10നാണ് . ഒക്ടോബര്‍ 28, നവംബര്‍ മൂന്ന് തീയതികളിലായിരുന്നു ആദ്യഘട്ട തെരഞ്ഞെടുപ്പ്. ജെഡിയു-ബിജെപി നയിക്കുന്ന എന്‍ഡിഎയും ആര്‍ജെഡി-കോണ്‍ഗ്രസ് സഖ്യമായ മഹാസഖ്യവുമാണ് പ്രധാനമായി ഏറ്റുമുട്ടുന്നത്.

Top