ബിഹാര്‍ നിയമസഭ സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന്

പട്ന: ബിഹാർ നിയമസഭ സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. ആർജെഡിയുടെ അവധ് ബിഹാറി ചൗധരി മാത്രമാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരിക്കുന്നത്. ബിജെപിയുടെ വിജയ് കുമാർ സിൻഹ രാജിവച്ചതോടെയാണ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്.

മഹാ സഖ്യത്തിലെ മരത്തോൺ ചർച്ചകൾക്ക് ഒടുവിലാണ് സ്പീക്കർ പദവി ആർജെഡിക്ക് നൽകാൻ തീരുമാനിച്ചത്. ആർജെഡിയുടെ മുതിർന്ന നേതാവ് അവധ് ബിഹാറി ചൗധരി വ്യാഴാഴ്ച നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. മുഖ്യമന്ത്രി നിതീഷ് കുമാർ, ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, ജെഡിയു ദേശീയ അധ്യക്ഷൻ ലലൻ സിങ് തുടങ്ങിയവർക്ക് ഒപ്പമെത്തിയാണ് പത്രിക സമർപ്പിച്ചത്.

ആറു തവണ നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട അവധ് ബിഹാറി ചൗധരി, റാബ്‌റി ദേവി മന്ത്രിസഭയിൽ അംഗമായിരുന്നു. സ്പീക്കർ തെരഞ്ഞെടുപ്പിനായി ബിജെപി സ്ഥാനാർഥിയെ നിർത്തിയിട്ടില്ല.

Top