അരാരിയ: ഇന്ത്യയ്‌ക്കെതിരായി മുദ്രാവാക്യം വിളിച്ചതിന് ബിഹാറില്‍ രണ്ടു പേര്‍ അറസ്റ്റില്‍. സുല്‍ത്താന്‍ ആസ്മി, ഷെഹ്ജാദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇരുവരും പാക്കിസ്ഥാനോട് അനുകൂലമായി മുദ്രാവാക്യം വിളിക്കുന്നതിന്റെ വിഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതോടെയാണ് അറസ്റ്റ്.
വിഡിയോ വൈറലായതോടെ ഇവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിരവധി പേരാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ രംഗത്തെത്തിയത്.