മയാമിക്ക് വമ്പന്‍ വിജയം; ശാരീരിക അസ്വസ്ഥകളാല്‍ ലയണല്‍ മെസി

ന്യൂയോര്‍ക്ക്: മേജര്‍ ലീഗ് സോക്കറില്‍ ലയണല്‍ മെസി തിരിച്ചുവന്ന മത്സരത്തില്‍ വമ്പന്‍ ജയവുമായി ഇന്റര്‍ മയാമി. നാല് ഗോളിന് ടോറന്റോ എഫ് സിയെ പരാജയപ്പെടുത്തി. മെസിയുടെ പകരക്കാരനായി റോബര്‍ട്ട് ടെയ്‌ലറാണ് ഇന്റര്‍ മയാമിക്കായി ഇരട്ടഗോള്‍ നേടിയത്. ഫക്കുണ്ടോ ഫരിയാസ്, ബെഞ്ചമിന്‍ ക്രമേഷി എന്നിവരാണ് ഇ്ന്റര്‍ മയാമിക്കായി ഒരോ ഗോളുകള്‍ വീതം നേടിയത്.

വിജയത്തോടെ ഈസ്റ്റേണ്‍ കോണ്‍ഫറന്‍സ് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താനും മയാമിക്കായി. മത്സരം വിജയം കൈവരിച്ചെങ്കിലും 35-ാം മിനിറ്റില്‍ ജോര്‍ഡി ആല്‍ബയെയും രണ്ട് മിനിറ്റിന് ശേഷം മെസിയെയും ശാരിരിക ബുദ്ധിമുട്ടുകളാല്‍ കോച്ച് മടക്കി വിളിച്ചു. പരിക്ക് നിസാരമാണെന്നും പേശിവലിവ് മാത്രമാണുണ്ടായതെന്നുമാണ് ക്ലബ്ബ് അറിയിച്ചത്. യുഎസ് ഓപ്പണ്‍ കപ്പ് ഫൈനല്‍ കളിക്കാനുള്ളതിനാല്‍ ഇരുവരുടെയും പരിക്ക് തുടര്‍ന്നാല്‍ ഇന്റര്‍ മയാമിക്ക് തിരിച്ചടിയാവാന്‍ സാധ്യതയുണ്ട്.

Top