ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് പശ്ചിമ ബംഗാളില്‍ പര്യടനം ആരംഭിക്കും

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് പശ്ചിമ ബംഗാളില്‍ പര്യടനം ആരംഭിക്കും. അസം-പശ്ചിമ ബംഗാള്‍ അതിര്‍ത്തിയായ ബോക്സിര്‍ഹട്ടില്‍ വെച്ച് സംസ്ഥാന അധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൗധരി പതാക ഏറ്റുവാങ്ങും. 5 ദിവസം കൊണ്ട് 7 ജില്ലകളില്‍ കൂടി യാത്ര പര്യടനം നടത്തും. കോണ്‍ഗ്രസ്-തൃണമൂല്‍ കോണ്‍ഗ്രസ് വാക്‌പോര് തുടരുന്നതിനിടെയാണ് പശ്ചിമ ബംഗാളില്‍ ന്യായ് യാത്ര എത്തുന്നത്.

തൃണമൂല്‍ കോണ്‍ഗ്രസ് പങ്കെടുത്താല്‍ സിപിഐഎം യാത്രയുടെ ഭാഗമാകില്ല എന്ന് കോണ്‍ഗ്രസിനെ അറിയിച്ചിട്ടുണ്ട്. അതേസമയം, പശ്ചിമ ബംഗാളില്‍ സഖ്യം ഇല്ലാതെ ഒറ്റയ്ക്ക് മത്സരിപ്പിക്കാനാണ് മമത ബാനര്‍ജിയുടെ തീരുമാനം. മമതയെ അനുനയിപ്പിക്കാനുള്ള ചര്‍ച്ചകള്‍ ഉടന്‍ കോണ്‍ഗ്രസ് ആരംഭിക്കും.

തൃണമൂല്‍ കോണ്‍ഗ്രസ്, സിപിഐഎം അടക്കമുള്ള ഇന്ത്യ സഖ്യത്തിലെ പാര്‍ട്ടികളെ കോണ്‍ഗ്രസ് യാത്രയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ ക്ഷണം ലഭിച്ചിട്ടില്ല എന്നാണ് മമത ബാനര്‍ജിയുടെ പ്രതികരണം.

Top